ഷെൽ വർഷങ്ങൾക്കിടയിലൂടെ; സുമിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വിദ്യാർത്ഥികൾ; ഇന്ത്യയിൽ നിന്നുള്ള രണ്ട് ഫോൺ കോളുകളിൽ എല്ലാം ശരിയായി; അവർ രക്ഷപ്പെട്ടതിങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഷെൽ വർഷങ്ങൾക്കിടയിലൂടെ; സുമിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വിദ്യാർത്ഥികൾ; ഇന്ത്യയിൽ നിന്നുള്ള രണ്ട് ഫോൺ കോളുകളിൽ എല്ലാം ശരിയായി; അവർ രക്ഷപ്പെട്ടതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 02:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിലെ വടക്ക് കിഴക്കൻ മേഖലയായ സുമി പിടിച്ചടക്കാൻ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയപ്പോൾ യുദ്ധഭൂമിയിൽ എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഉണ്ടായിരുന്നത്. പുറത്തിറങ്ങാനാകാതെ, ഭക്ഷണമോ വെള്ളമോ ഇല്ലാതെ, പ്രാഥമികകൃത്യങ്ങൾ പോലും നിർവ്വഹിക്കാനാകാതെ ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ച് ആയിരക്കണക്കിന് മനുഷ്യർ. ഷെൽവർഷങ്ങൾക്കിടയിലും സ്‌ഫോടനങ്ങൾക്കിടയിലുപ്പെട്ട് പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലായിരുന്നു എല്ലാവരും.

സുമിയിൽ കഴിഞ്ഞ ജദിവസങ്ങളിൽ വ്യാപക സൈനിക ആക്രമണമാണ് നടന്നത്. തിങ്കളാഴ്ച മാത്രം മൂന്ന് കുട്ടികൾ ഉൾപ്പെടെ 22 പേരാണ് റഷ്യയുടെ വ്യോമാക്രമണത്തിൽ മരിച്ചത്. ഈ സാഹചര്യത്തിൽ നിന്നാണ് വിദേശികളും സാധാരണക്കാരും ഉൾപ്പെടെ എല്ലാവരും സുമിയിൽ നിന്നും രക്ഷപെട്ടിരിക്കുന്നത്. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണിത്. റഷ്യയുടെ നടപടികളോട് യുക്രെയ്ൻ പൂർണ്ണമായും സഹകരിക്കുകയും ചെയ്തു. ഇതോടെയാണ് സുമിയിൽ കുടുങ്ങിയ 700ഓളം ഇന്ത്യക്കാരുൾപ്പെടെ എല്ലാവരേയും പുറത്തെത്തിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യയുടെ കരങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.

ഇന്ത്യ ചെലുത്തിയ സമ്മർദ്ദമാണ് സുമിയിലെ രക്ഷാദൗത്യത്തിന് വാതിൽതുറന്നത്. സുമിയിലെ സാഹചര്യങ്ങൾ അനിയന്ത്രിമാകുമെന്ന നിലയിൽ എത്തിയതോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സുമിയിലെ രക്ഷാദൗത്യം മാത്രം ചൂണ്ടിക്കാട്ടി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനേയും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയേയും നേരിട്ട് വിളിച്ചു. ഇതോടെ രക്ഷാദൗത്യം വേഗത്തിലാവുകയായിരുന്നുവെന്ന് അഗോളമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതോടെയാണ് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പുറത്ത് കടക്കാനായത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, കീവിലേയും മോസ്‌കോയിലേയും ഇന്ത്യൻ അംബാസിഡർമാരായ പ്രാർത്ഥ സത്പതി, പവൻ കപൂർ എന്നിവർ നിരന്തരം റഷ്യയുമായും യുക്രെയ്‌നുമായും ബന്ധപ്പെട്ടിരുന്നു. ഇതിനൊപ്പം തന്നെ റെഡ്‌ക്രോസിന്റെ സഹായവും എത്തി. ഇന്ത്യ ഉൾപ്പെടെയുള്ളവർ അതിർത്തിയിലേക്ക് എത്തിയത് റെഡ്‌ക്രോസിന്റെ 12 വാഹനമാണ് ഉപയോഗിച്ചത്. വാഹനത്തിൽ ഇന്ത്യൻ ഫ്ലാഗ് പതിപ്പിച്ചായിരുന്നു.

വിദ്യാർത്ഥികളുമായി വാഹനം മുന്നോട്ട് പോകുമ്പോഴും എവിടെയെങ്കിലും ആക്രമണം ഉണ്ടാകുമോ എന്ന് എല്ലാവരും ഭയന്നു. കാരണം മോൾഡോവയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും റഷ്യ ആക്രമണം നടത്തിയതോടെ രക്ഷാദൗത്യത്തിൽ നിന്നും പിന്മാറിയകാര്യം യുക്രെയ്ൻ വെളിപ്പെടുത്തിയുരുന്നു. ആക്രമണസാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യക്കാരുമായി യാത്ര ചെയ്യുന്ന പാതപോലും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. രക്ഷിതാക്കളുമായി പോലും പാത വിവരിക്കരുതെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. എംബസിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്കൊപ്പം അതിർത്തി പ്രദേശങ്ങളിലേക്ക് യാത്രതിരിച്ചു.

വിദ്യാർത്ഥികളോട് സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ അവരാരും തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചാനലിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും വീഡിയോ പങ്കുവെച്ചൊന്നും എത്തിയില്ല. ഡ്രൈവർമാരെ കണ്ടെത്തുന്നതും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. കൂടുതലും യുക്രെയ്ൻ സൈന്യത്തിലെ കമാൻഡറുകളായിരുന്നു വാഹനത്തിലെ ഡ്രൈവർ. സുമിയിലെ റോഡുകൾ പലതും ആക്രമണത്തിൽ തകർന്നിരുന്നു.

ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്തായിരുന്നു 12 ബസുകൾ അതിർത്തിയിലെത്തിയത്. സുമിയ്‌ക്ക് സമീപം പ്രാദേശിക എംബസിയിലെ മൂന്ന് ടീമുകൾ മൂന്ന് വ്യത്യസ്ത നഗരങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ വിദ്യാർത്ഥികൾ പോൾട്ടോവയിലെത്തി. പോൾട്ടോവയിൽ നിന്നും കുട്ടികളെ പടിഞ്ഞാറൻ യുക്രെയ്ൻ അതിർത്തിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ അവർ ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Tags: Narendra ModiUkraine WarOPERATION GANGAsumy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies