മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 03:46 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: വടക്കുകിഴക്കൻ മേഖലയുടെ മണിമകുടമായ മണിപ്പൂരിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക്. മൂന്ന് മണിയോടെ വന്ന റിപ്പോർട്ടുകളിൽ 30 സീറ്റുകളിൽ ബിജെപി അപ്രമാദിത്യത്തോടെ മുന്നേറുകയാണ്. പൂർണ്ണമായും ഫലം പുറത്തുവന്ന 5 ഇടത്ത് ബിജെപി ജയിച്ചു. 20 ഇടത്ത് വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. കഴിഞ്ഞ തവണ 24 സീറ്റുകൾ മാത്രം നേടിയ പാർട്ടിയുടെ സുസ്ഥിര വികസന അജണ്ടയാണ് ഭരണതുടർച്ചയിലേക്ക് വീണ്ടും നയിക്കുന്നത്. പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ച കോൺഗ്രസ് കഴിഞ്ഞ തവണ നേടിയ 17ൽ നിന്ന് 7 ലേക്ക് കൂപ്പുകുത്തുകയാണ്. പ്രാദേശിക കരുത്തുമായി തിരഞ്ഞെടുപ്പിനെ നേരിട്ട നാഗാ പീപ്പിൾസ് പാർട്ടി 10 സീറ്റ് നേടി. മന്ത്രിസഭാ വികസനത്തിനൊപ്പം നിൽക്കുമോ അതോ പ്രധാന പ്രതിപക്ഷമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ തവണ എൻപിപി എൻഡിഎ സഖ്യത്തിലായിരുന്നു. സ്വതന്ത്രർ 8 സീറ്റുകളിൽ മുന്നേറി. ആകെ 60 സീറ്റുകളാണ് നിയമസഭാ മണ്ഡലത്തിലുള്ളത്.

ബിജെപി മുഖ്യമന്ത്രി എൻ.ബീരേൻ സിംദ് ഹെയിൻഗാംഗ് മണ്ഡലത്തിൽ 18,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത് . ഇതിനിടെ 50 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ദേബേൻ സിംഗ് കോൺഗ്രസിന്റെ പ്രധാന നേതാവ് മുഹമ്മദ് ഫാജൂർ റഹ്മാനെ തോൽപ്പിച്ചത്.

2017ൽ ബിജെപിക്കൊപ്പം എൻപിപി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി എന്നിവരാണുണ്ടായിരുന്നത്. എല്ലാവരും ചേർന്നാണ് 36 സീറ്റുകൾ നേടി ഭരണം നടത്തിയത്. പ്രതിപക്ഷത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് ആറ് പാർട്ടികളെ കൂട്ടുപിടിച്ച് 25 സീറ്റുകളുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.

60 നിയമസഭാസീറ്റുകളാണ് മണിപ്പൂരിനുള്ളത്. രണ്ടു ലോക സഭാ സീറ്റുകളും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. രാജ്യ സഭയിലേക്ക് ഒരു പ്രതിനിധിയുമുണ്ട്. 19 സീറ്റുകൾ പട്ടിക വർഗ്ഗവിഭാഗത്തിനും ഒരെണ്ണം പട്ടിക ജാതിക്കുമായി സംവരണം ചെയ്തിരിക്കുന്നു. വിമത ഗ്രൂപ്പുകൾ 25 എണ്ണമാണ് മണിപ്പൂരിലെ ഭരണകൂടത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നത്. പലർക്കും സ്വതന്ത്രഭരണ പ്രദേശം വേണമെന്നാണ് ആവശ്യം. ഇന്ത്യൻ സൈന്യം സായുധ നിയമമായ അഫ്സപാ പ്രകാരമാണ് പ്രശ്നങ്ങളും നിയന്ത്രിക്കുന്നത്.

1963 മുതൽ 2002 വരെയുളള കാലഘട്ടത്തിനിടെ 10 തവണ രാഷ്‌ട്രപതി ഭരണം നടത്തേണ്ടി വന്ന ഗതികേടാണ് മണിപ്പൂരിനുള്ളത്. 1969-72 മൂന്ന് വർഷത്തോളം രാഷ്‌ട്രപതി ഭരണം നടന്നതാണ് നീണ്ടാ കാലയളവ്. 43 ദിവസം കേന്ദ്രം ഭരിക്കേണ്ടിവന്ന 1977ലാണ് കുറവ് കാലഘട്ടം. അവസാനം രാഷ്‌ട്രപതി ഭരണം നടന്നത് 2001-2002ലെ 277 ദിവസമാണ്. തുടർന്നാണ് കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലേറിയത്.

1963ലാണ് ആദ്യ സംസ്ഥാന മന്ത്രിസഭ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അധികാരമേറ്റത് മയിരേംബാം കൊയിരേംഗ് സിംഗായിരുന്നു ആദ്യ മുഖ്യമന്ത്രി. മണിപ്പൂർ യുണൈറ്റഡ് ഫ്രണ്ടിന്റെ ലോംഗ്ജാം താംബൂ സിംഗ് , മണിപ്പൂർ പീപ്പിൾസ് പാർട്ടി മുഹമ്മദ് അലിമുദ്ദീൻ ,മണിപ്പൂർ ഹിൽസ് യൂണിയൻ യാംഗമാഷോ ഷായിസ, കോൺഗ്രസ്സിന്റെ രാജ്കുമാർ ദോയേന്ദ്ര സിംഗ് , ജനതാപാർട്ടി ആദ്യമായി അധികാരത്തിലെത്തിയപ്പോൾ യാംഗ് മാഷോ ഷൈസും അധികാരത്തിലെത്തി.

കോൺഗ്രസ്സ് ഭരണത്തിൽ രണ്ട് മുഖ്യമന്ത്രിമാർ രാജ്കുമാർ ദോയേന്ദ്രസിംഗും ഋഷാംഗ് കേയ്ഷിംഗും. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ്സും സമാന്താ പാർട്ടിയുടെ രാധാബിനോദും കൊയീജാമും ഭരിച്ചു. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിംഗിന് മാത്രമാണ് കൂടുതൽ കാലം അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. എന്നാൽ 2017 നിൽ കഥമാറി.. കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി മാർച്ച് 15ന് മണിപ്പൂരിന്റെ അധികാരം പിടിച്ചെടുത്തു. എൻ.ബിരേൻ സിംഗ്് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 32 അംഗങ്ങളുടെ പിന്തുണയോടെ സഖ്യകക്ഷി ഭരണമാണ് ബി.ജെ.പി നടത്തുന്നത്. നോംഗ്തോംബാം ബീരേൻ സിംഗ് മുഖ്യമന്ത്രിയായി 4 വർഷവും 308 ദിവസവും പൂർത്തിയാക്കിയിരിക്കുന്നു. ഭരണതുടർച്ച ഉറപ്പാക്കി ബി.ജെ.പി മുന്നേറുമ്പോൾ വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദത്തേയും നുഴഞ്ഞുകയറ്റത്തേയും തടയുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കാണ് ജനപിന്തുണ വർദ്ധിക്കുന്നത്.

Tags: MN2022biren singh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies