കണ്ണേ മടങ്ങുക...!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കണ്ണേ മടങ്ങുക…!! എങ്ങും കരൾപിളരുന്നകാഴ്ചകളാണ്; കെ.റെയിൽ ചൂളംവിളിച്ചുപായുന്നത് ഇവരുടെ നെഞ്ചകം ചതച്ചുകൊണ്ടാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 12:01 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കുമ്പോൾ കേരളം കേട്ടുകൊണ്ടിരിക്കുന്നത് കരൾപിളരുന്ന നിലവിളികളാണ്. അങ്ങ് കാസർകോട് മുതൽ തിരുവനന്തപുരം ഏകദേശം 530 കിലോമീറ്ററോളം നീളത്തിലാണ് പാതവരുന്നത്. നാലുമണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നാണ് അവകാശവാദം.

11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എങ്ങും ഗോബാക്ക് വിളികളാണ് ഉയരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരരംഗത്ത് എത്തുന്നവർ ഉയർത്തുന്നത് മറുപടി നൽകാനാവാത്ത ചോദ്യങ്ങളാണ്. കെ.റെയിൽ വരികയോ വരാതിരിക്കുകയോ ചെയ്യാം. പക്ഷെ കല്ലിട്ടുപോകുന്നതോടെ ഭൂമിയുടെ ക്രയവിക്രയം നഷ്ടമാകും. കുട്ടികളുടെ വിവാഹം, വീട് നിർമാണം എന്നു വേണ്ട ജീവിതകാലം സ്വരൂക്കൂട്ടിയുണ്ടാക്കിയ വീടും പുരയിടവും ഒരു ദിവസം മണ്ണുമാന്തിയിൽ തകർന്നടിയുന്നത് ഓർക്കാൻ പോലും കഴിയാത്തവരാണ് എങ്ങും. ഈ പ്രതിഷേധമാണ് നിലവിളികളായി എങ്ങും ഉയരുന്നത്.

ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് അവരുടെ ഭാവി കരുപ്പിടിപ്പിക്കാൻ എന്തുചെയ്യും എന്ന കാര്യത്തിൽ അവർക്ക് ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാരിനെ ജനങ്ങൾക്ക് വിശ്വാസമില്ല. വന്ന പദ്ധതികളിൽ പലതും തങ്ങൾക്കുണ്ടാക്കിയ നഷ്ടത്തിനു പിറകെ പോയവരുടെ ചരിത്രം മുന്നിലുണ്ടാവുമ്പോൾ അവർ ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. ആ അവിശ്വാസത്തിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. കെ. റെയിൽ കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. കോഴിക്കോട് കല്ലായിൽ ഇന്നലെ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

ചങ്ങനാശേരിയിൽ കൊടിയ ക്രൂരതയാണ് സ്ത്രീകളോട് കാട്ടിയത്. പൊലീസ് സമരക്കാരെ തല്ലിച്ചതച്ചു. ഉദ്യോഗസ്ഥർ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ പോലെയാണ് പെരുമാറിയത്. ഇന്നും സമരം തുടരുകയാണ്. മലപ്പുറത്തും എറണാകുളത്തും ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് നേരത്തെയും വികസനപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി സമരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വയൽക്കിളി സമരങ്ങൾ കണ്ടതാണ്. പിന്നീട് സമരം എങ്ങുമെത്താതെ പോയി.

ഈ സമരവും എവിടെയെത്തുമെന്ന് വ്യക്തമല്ല. ജനങ്ങളുടെ പുനരധിവാസം പ്രധാന പ്രശ്‌നമാണ്. അവരെ എവിടെയങ്കിലും പുനരധിവസിപ്പിക്കുകയല്ല. അവരുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ടാവണം ഏത് പദ്ധതിയും വരേണ്ടത്. കെ.റെയിൽ വിഷയത്തിൽ പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെ കൃത്യമായ ഒന്നും സർക്കാരിനില്ല. കെ.റെയിലിന് അനുമതി നൽകണമെങ്കിൽ അവ്യക്തത നീക്കണമെന്ന് കേന്ദ്രം പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതിയുടെ ഭാവി എന്താവും എന്നകാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കും.

Tags: k railkrail protest
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies