ഹിജാബ് വിധി; ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ കേസ് കർണാടക എൻഐഎയ്ക്ക് വിട്ടേക്കും
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഹിജാബ് വിധി; ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ കേസ് കർണാടക എൻഐഎയ്‌ക്ക് വിട്ടേക്കും

Janam Web Desk by Janam Web Desk
Mar 23, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ജഡ്ജിമാർ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എൻഐഎയ്‌ക്ക് വിടാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങൾ കൂടി പരിഗണിക്കുന്നതിനാലാണ് എൻഐഎയ്‌ക്ക് കൈമാറാൻ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റീസിന് എതിരെ ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള നടപടി ശരിവെച്ച കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെയാണ് തീവ്ര ഇസ്ലാമിക സംഘടനാ നേതാക്കൾ വധഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ള, തഞ്ചാവൂർ സ്വദേശി എസ്. ജമാൽ മുഹമ്മദ് ഉസ്മാനി എന്നിവരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റഹ്മത്തുള്ളയെ തിരുനെൽവേലിയിൽ നിന്നും, ഉസ്മാനിയെ തഞ്ചാവൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ ജഡ്ജിമാരും, വിധി പറയാനിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരും പ്രഭാതസവാരിയ്‌ക്കിടെ ഓട്ടോയിടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അനുഭവം ഓർമ്മിക്കണമെന്നായിരുന്നു റഹ്മത്തുള്ളയുടെ ഭീഷണി. മുസ്ലീങ്ങൾക്ക് അനുകൂലമല്ലാത്ത വിധി പ്രസ്താവിച്ച ജഡ്ജിമാരെ വധിക്കുമെന്ന് ആയിരുന്നു ഉസ്മാനിയുടെ വാക്കുകൾ. ഹിജാബ് ഇസ്ലാമിൽ നിർബന്ധമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്‌കൂളുകളിൽ യൂണിഫോം മതിയെന്ന സർക്കാർ നിലപാട് ഹൈക്കോടതി ശരിവെച്ചത്. തുടർന്നായിരുന്നു ഭീഷണി.

Tags: ഹിജാബ്തമിഴ്‌നാട് പോലീസ്Karnataka High courtHijab Verdict
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies