ന്യൂഡല്‍ഹി : ലക്നൗവില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ടുകാരന്‍ സിദ്ദിഖ് കാപ്പനെ പിന്തുണച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടലുകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ചില ദേശവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്ന് ഈ പോര്‍ട്ടലുകള്‍ക്കും വലിയ തുക സംഭാവനയായി ലഭിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ന്യൂസ് ലോണ്ട്രി, ദി ന്യൂസ് മിനിറ്റ് എന്നീ പോര്‍ട്ടലുകളുടെ ഫണ്ടിങ് പരിശോധിക്കാനാണ് നിലവിൽ ആഭ്യന്തര മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നിര്‍ദേശം നൽകിയിട്ടുള്ളത്.
കാപ്പന് കേസില്‍ യുപി പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന മൊഴി നല്കിയ സാക്ഷികളെ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നതിലേക്ക് നയിച്ചത് ഈ പോര്‍ട്ടലുകളുടെ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുപി സര്‍ക്കാരും ഇത് ഗൗരവമായി എടുത്തിട്ടുണ്ട്. വ്യാജവാര്‍ത്തകളെത്തുടര്‍ന്ന് കേസിലെ ചില സാക്ഷികള്‍ക്ക് ഇസ്ലാമിക ഭീകരരില്‍ നിന്ന് ഭീഷണി മെയിലുകള്‍ ലഭിച്ചു.
ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ടര്‍ ആകാംക്ഷ് കുമാര്‍ ജുഡീഷ്യറിയെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ഒമ്പത് ഭാഗങ്ങളുള്ള ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹാജരാക്കിയ തെളിവുകള്‍ അവഗണിച്ച് എസ്ടിഎഫിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ റിപ്പോര്‍ട്ടുകളിലൂടെ ശ്രമിച്ചതെന്നാണ് ആരോപണം. മാത്രമല്ല സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ അഭിമുഖങ്ങളും നൽകി. ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
Comments