ന്യൂഡൽഹി : തന്റെ സ്വന്തം പാർട്ടി മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ . യുപി ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷമായിരുന്നു റഹ്മാൻ ബാർഖിന്റെ പ്രസ്താവന.
യോഗി സർക്കാരിൽ നിന്ന് മുസ്ലീങ്ങൾക്ക് നീതി ലഭിക്കുന്നില്ല . മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “സ്വന്തം വ്യവസ്ഥകളിൽ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത് , മുസ്ലീങ്ങളോട് അവർ നീതി പുലർത്തുന്നില്ല, എന്നാൽ സമാജ്‌വാദി പാർട്ടിയും മുസ്ലീങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല” റഹ്മാൻ പറഞ്ഞു.
നേരത്തെയും ചില പ്രസ്താവനകളിലൂടെ ഷഫീഖുർ റഹ്മാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ബുർഖ അണിയുന്നത് ബലാൽസംഗത്തിൽ നിന്ന് സ്ത്രീകളെ രക്ഷിക്കുമെന്നാണ് രണ്ട് ദിവസം മുൻപ് റഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത് . മതപരമായ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് സർക്കാരിന്റെ ജോലിയല്ല. ഞാൻ ഹിജാബിനെ അനുകൂലിക്കുന്നു. ഒരു പെൺകുട്ടി ഹിജാബ് ധരിക്കണമെന്ന് ഇസ്ലാം പറയുന്നു. പെൺകുട്ടി ഹിജാബ് ധരിച്ചില്ലെങ്കിൽ അവൾ അപകടം സൃഷ്ടിക്കുന്നു. ഹിജാബ് ധരിച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം മൂടപ്പെടും. അല്ലാത്തപക്ഷം ആളുകൾ അവളെ നോക്കും. ഇത് സ്ഥിതി കൂടുതൽ വഷളാക്കും. അതേസമയം യൂറോപ്പിൽ ഇങ്ങനെയല്ല അവസ്ഥയെന്നും‘ ഷഫീഖുർ റഹ്മാൻ പറഞ്ഞിരുന്നു .
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, താലിബാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വിവാദത്തിന് കാരണമായിരുന്നു . “താലിബാൻ ഒരു ശക്തിയാണ്, അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സ്ഥിരതാമസമാക്കാൻ അനുവദിച്ചില്ല. അത് അവരുടെ രാജ്യത്തെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇത് അവരുടെ വ്യക്തിപരമായ കാര്യമാണ്,” എന്നായിരുന്നു താലിബാനെ പുകഴ്‌ത്തിയുള്ള ഷഫീഖുർ റഹ്മാന്റെ പ്രസ്താവന.
Comments