ചങ്ങലതീർത്തത് ഹിന്ദുക്കളെ രക്ഷിക്കാൻ: മസ്ജിദ് സംരക്ഷിക്കാൻ മനുഷ്യചങ്ങല ഉണ്ടാക്കിയെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ പൊളിച്ചടുക്കി വിഎച്ച്പി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ചങ്ങലതീർത്തത് ഹിന്ദുക്കളെ രക്ഷിക്കാൻ: മസ്ജിദ് സംരക്ഷിക്കാൻ മനുഷ്യചങ്ങല ഉണ്ടാക്കിയെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ പൊളിച്ചടുക്കി വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: രാമനവമി ആഘോഷത്തിനിടെ കതിഹാറിലെ മസ്ജിദ് ഹിന്ദുആക്രമണങ്ങളിൽ നിന്നുസംരക്ഷിക്കാൻ മനുഷ്യചങ്ങല തീർത്തുവെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ തള്ളി വിഎച്ച്പി. ആരും മസ്ജിദ് ആക്രമിക്കുന്നില്ല, രാമനവമി ഘോഷയാത്രയിൽ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് കതിഹാറിൽ മനുഷ്യച്ചങ്ങലകൾ നിർമിച്ചതെന്നും ഇടതുപക്ഷ ലിബറലുകൾ അവകാശപ്പെടുന്നപോലെ പള്ളികൾ സംരക്ഷിക്കാനല്ലെന്നും വിഎച്ച്പിയും ബജ്റംഗ്ദളും വ്യക്തമാക്കി.

 

ബീഹാറിലെ കതിഹാറിൽ നിന്നുള്ള രാമനവമി ശോഭായാത്രയോടനുബന്ധിച്ച് സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ ഒരുഫോട്ടോ പ്രചരിച്ചിരുന്നു. ഈ ഫോട്ടോയെ ആധാരമാക്കി ജുമാമസ്ജിദിനെയും മുസ്ലീങ്ങളെയും ‘ഹിന്ദുത്വ’യിൽ നിന്ന് രക്ഷിക്കാൻ ഹിന്ദുക്കൾ നടത്തിയ മനുഷ്യച്ചങ്ങലയാണെന്ന അവകാശവാദവുമായി നിരവധി ആളുകൾ ഫോട്ടോ പങ്കിട്ടു.

സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, രാമനവമി ശോഭായാത്രയുടെ സംഘാടകർ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല കെട്ടിയെന്ന വാർത്ത നിഷേധിച്ചു. ഞങ്ങൾ ഒരിക്കലും പള്ളികളെയോ മുസ്ലീങ്ങളെയോ ആക്രമിക്കാറില്ല. ഞങ്ങൾ കതിഹാറിൽ സമാധാനപരമായി ജീവിക്കുന്നു. ഹിന്ദുക്കളെ ഏത് പ്രയാസങ്ങളിൽ നിന്നും രക്ഷിക്കാനാണ് മനുഷ്യച്ചങ്ങല രൂപീകരിച്ചതെന്നും വിഎച്ച്പി ബജ്‌റംഗദൾ നേതൃത്വം പ്രതികരിച്ചു.

എല്ലാ വർഷവും കതിഹാറിൽ ഭവ്യരാമനവമി ശോഭായാത്ര നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ എത്തുമ്പോൾ ചിലർ ശോഭായാത്രയിൽ അസ്വസ്ഥതയുണ്ടാക്കാൻ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തും. ശോഭായാത്രയിൽ പങ്കെടുക്കുന്ന ഓരോ ഭക്തരും ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഞങ്ങൾ മനുഷ്യച്ചങ്ങല തീർത്തത്.

സോഷ്യൽ മീഡിയയിൽ ചിത്രം തെറ്റായി പ്രചരിപ്പിച്ചെന്നും ഇത് രാമഭക്തരെ കുറിച്ച് തെറ്റായ ധാരണ നൽകിയതായും വിഎച്ച്പി നേതാവ് പവൻ കുമാർ പൊദ്ദാർ പറഞ്ഞു. രാമഭക്തർ ഒരിക്കലും ഒരു മുസ്ലീമിനെയോ, പള്ളിയെയോ ആക്രമിക്കുന്നില്ല. ഞങ്ങൾ ഒരിക്കലും കതിഹാറിലെ മുസ്ലീങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. അതിനാൽ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങലയുടെ ആവശ്യമില്ല. ഭക്തരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ മാത്രമാണ് മനുഷ്യച്ചങ്ങല നിർമിച്ചത്.
ഞങ്ങൾ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല രൂപീകരിച്ചിട്ടില്ല. ഞങ്ങളുടെ ശോഭായാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്, അതിനാൽ ഞങ്ങൾ മനുഷ്യച്ചങ്ങലയുണ്ടാക്കി ഘോഷയാത്ര നടത്തുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ മേധാവി റിതേഷ് ദുബെ പറഞ്ഞു.

ഏപ്രിൽ 10 ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും വിവിധ ഹൈന്ദവ സംഘടനകളും ചേർന്ന് ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ശോഭായാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ശോഭായാത്രയിൽ പങ്കെടുത്തു. ശോഭായാത്രയുടെ പാതയിൽ രണ്ട് മസ്ജിദുകൾ ഉണ്ടായിരുന്നു. എംജി റോഡിലെ ചിത്രമാണ് വൈറലായത്.

 

Tags: ramanavamiHUMAN CHAIN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies