തിരുവനന്തപുരം: പിസി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ പേരിൽ പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഹാഗിയ സോഫിയ വിഷയത്തിൽ ക്രൈസ്തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങൾക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാൻ പിണറായി വിജയൻ തയ്യാറാകുമോ എന്നും സന്ദീപ് വാര്യർ ചോദിച്ചു. പാലാ ബിഷപ്പിനെതിരെ നീങ്ങിയത് ഇതേ വർഗീയ ശക്തികളായിരുന്നു. ക്രൈസ്തവർ അവരുടെ ആശങ്കകൾ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
എല്ലാ ഞായാറാഴ്ചയും പുലർച്ചെ പള്ളിയിൽ പോയി കുർബാന അർപ്പിക്കുന്നതാണ് പിസി ജോർജിന്റെ പതിവെന്ന് എല്ലാവർക്കുമറിയാം. അത് തടസ്സപ്പെടുത്താനായി പുലർച്ചെയുള്ള അറസ്റ്റ് ആരുടെ ആവശ്യമാണെന്നും സന്ദീപ് വാര്യർ ചോദിച്ചു. അറസ്റ്റ് ചെയ്തത് മാദ്ധ്യമങ്ങൾക്ക് ദൃശ്യപരതയുണ്ടാക്കി മതഭീകരവാദികളുടെ കയ്യടി നേടുക എന്ന ലക്ഷ്യത്തോടെയാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
















Comments