ന്യൂനപക്ഷങ്ങൾക്ക്‌ സിപിഎമ്മിന്റെ ഇരട്ട നീതി; പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃകയെന്ന് കെ സുരേന്ദ്രൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ന്യൂനപക്ഷങ്ങൾക്ക്‌ സിപിഎമ്മിന്റെ ഇരട്ട നീതി; പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃകയെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി:കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ സിപിഎമ്മിന്റെ ഇരട്ട നീതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃക നടപ്പാക്കുകയാണ് കേരളത്തിലെന്ന് അദ്ദേഹം ആവർത്തിച്ചു. ഏതെങ്കിലും ക്രിസ്ത്യാനികൾ ആക്ഷേപമുന്നയിച്ചാൽ അത് മുസ്ലീം തീവ്രാദികൾകളെ ഭയപ്പെട്ട് അവർക്കെതിരെ നിലപാട് സ്വീകരിക്കാൻ എന്താ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.സിപിഎമ്മിന്റേത് സാമൂഹ്യനീതി അല്ലെന്നും ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ആവശ്യമുള്ള സന്ദർഭങ്ങളിൽ വേണ്ട പോലെ കാര്യങ്ങൾ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന

മതഭീകരവാദികൾ വിവാഹമെന്ന വ്യാജേന തട്ടികൊണ്ടു പോയി പെൺകുട്ടികളെ സിറിയയിലേക്ക് അയക്കുമ്പോൾ ക്രിസ്ത്യൻ സമൂഹത്തിന് സംസാരിക്കാൻ അവകാശമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ആണ്  തിരുമ്പാടിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് ലൗ ജിഹാദ് ആണെന്ന് ആദ്യം പറഞ്ഞതെന്നും അല്ലാതെ ആർഎസ്എസും ബിജെപിയും അല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ചുവരെഴുത്ത് വരെ നടത്തി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയ ചരിത്രം ഉണ്ടായെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ പരിഹസിച്ചു. സ്ഥാനാർത്ഥിയെ മാറ്റിയത് ക്രിസ്ത്യൻ വോട്ടിന് വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ കാലത്തും ചക്ക വീണ് മുയൽ ചാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ മാത്രമാണ് പൊതു പ്രവർത്തകനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് 31 കഴിഞ്ഞാലും പൊതു പ്രവർത്തകനെന്ന് പറയാൻ കഴിയാവുന്ന ഒരേ ഒരു സ്ഥാനാർത്ഥിയേ തൃക്കാക്കരയിലുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോറ്റാൽ  സിപിഎമ്മിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ പൊതുരംഗത്ത് ഉണ്ടാവുമോ എന്ന് അദ്ദേഹം ആരാഞ്ഞു.

കഴിഞ്ഞ 15 വർഷത്തിനിടയ്‌ക്ക് സ്ഥാനാർത്ഥികളായി പരീക്ഷിച്ച ബിംബങ്ങൾ ഇപ്പോൾ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം സ്ഥാനാർത്ഥി തോറ്റാൽ തൃക്കാക്കരയിലെ ജനങ്ങളോടൊപ്പമുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് സ്താനാർത്ഥി 50 കൊല്ലം മുൻപ് കോളേജിൽ കൊടിപിടിച്ചുവെന്നാണ് പറയുന്നത്. ജാതിയും മതവും ഉപജാതിയും സങ്കുചിതമായ താൽപര്യങ്ങളും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നവർ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്ന് കള്ളപ്രചരണം നടത്തുന്നവർ യഥാർത്ഥത്തിലുള്ള ആശങ്കകൾ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിസി ജോർജിനെതിരെ നിരന്തരം കേസെടുക്കുകയാണ്.മുജാഹിദ് ബാലുശേരിയ്‌ക്കെതിരെ കേസില്ല.ഞങ്ങൾ അസ്ത്രം തയ്യാറാക്കി വെച്ചിരിക്കുകയാണ് ഇന്ത്യയെ തകർക്കാൻ എന്ന് പറഞ്ഞ ആൾക്കെതിരെ കേസില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ചിന്നഭിന്നമാക്കും ഹിന്ദുക്കളെ ഭിന്നിപ്പിക്കും ഇസ്ലാമിക രാജ്യം സ്ഥാപിക്കും എന്ന് പറഞ്ഞ ആൾക്കെതിരേ കേസെടുത്തോ എന്ന് അദ്ദേഹം ചോദിച്ചു. പരസ്യമായി കേരളത്തിൽ വിദ്വേഷ പ്രചരണവും മതഭീകരവാദവും പ്രചരിപ്പിക്കുന്ന മതപണ്ഡിതൻമാർക്കെതിരെ ഒരു നടപടിയുമില്ല.എന്നാൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യണം. ഇതാണ് ഇരട്ട നീതി എന്ന് ബിജെപി വർഷങ്ങളായി പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കേരളത്തിന്റെ വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറന്നുള്ള ഒരു വികസന ചർച്ചയും കേരളത്തിൽ അർത്ഥപൂർണമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags: BJPK Surendranlove jihadh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies