കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾക്ക് 15 വർഷത്തെ കാലപ്പഴക്കമുണ്ടെന്ന് റിപ്പോർട്ട്. വിദേശ കമ്പനികളിൽ ഉൾപ്പെടെ നിർമ്മിച്ച തിരകളായിരുന്നു ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്. കമ്പനികളിൽ നിന്നും വിശദാംശങ്ങൾ തേടാനൊരുങ്ങുകയാണ് പോലീസ്. കേസന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കൂർഗ് മേഖലയിൽ അനധികൃതമായി വെടിയുണ്ടകൾ വിൽപനയ്ക്കെത്തിക്കുന്ന സംഭവം നേരത്തെ റിപ്പോർട്ട് ചെയിതിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിക്കുന്നത്. കോഴിക്കോടുള്ള റൈഫിൾ ക്ലബ്ബുകളെയും വെടിയുണ്ടകൾ വിൽക്കാൻ ലൈസൻസുള്ള ആളുകളെയും കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തുന്നുണ്ട്.
ഇംഗ്ലണ്ട്, ജർമ്മനി, പൂനെ എന്നിവിടങ്ങളിൽ നിർമിക്കപ്പെട്ട 15 വർഷത്തോളം പഴക്കമുള്ള തിരകളായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ മെയ് 10നായിരുന്നു സംഭവം. 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. 50 എണ്ണം വീതം 5 പെട്ടിയിലും 16 എണ്ണം ചിതറിക്കിടക്കുന്ന നിലയിലുമായിരുന്നു. ദേശീയപാതയോരത്ത് വെടിയുണ്ടകൾ ആരാണ് കൊണ്ടിട്ടതെന്ന വിവരം അറിയാനുള്ള പരിശ്രമങ്ങൾ തുടരുകയാണ്.
Comments