കോഴിക്കോട്: നടിയും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. റിഫയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിഫയുടെ കഴുത്തിൽ കണ്ട പാട് തൂങ്ങിയപ്പോൾ ഉണ്ടായതാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് റിഫയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. ആന്തരാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇതിന്റെ ഫലം വരും. രാസപരിശോധനാ ഫലം കൂടി വരുന്നതോടെ മാത്രമേ ആത്മഹത്യ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
മാർച്ച് 1 ലാണ് ദുബായിലെ ഫ്‌ളാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിന്റെ് അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ പോലീസ് നാട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് സംസ്‌കരിച്ചു.
എന്നാൽ റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റിഫയുടെ ബന്ധുക്കൾ രംഗത്ത് എത്തി. ഇതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്.
















Comments