ജലന്ധർ: ഗായകൻ സിദ്ധൂ മൂസേവാല വിഷയത്തിൽ സിഖ് തീവ്രവിഭാഗങ്ങളുടെ പ്രകോപനം ജയിലിലും. കൊലപാതകത്തിലെ പ്രതിഷേധം നടന്നതിന്റെ പേരിലെ സംഘർഷത്തിൽ 12 പേർക്കു പരിക്കേറ്റതായാണ് വിവരം. പോലീസ് നടത്തിയ തിരച്ചിലിൽ നിരവധി മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
മൂസേവാല തന്റെ പരിപാടികളിലും അഭിമുഖങ്ങളിലും ഖാലിസ്താൻ നേതാവ് ഭീന്ദ്രൻവാലയെ പിന്തുണയ്ക്കുന്ന ആശയങ്ങളാണ് പങ്കുവഹിച്ചിരുന്നത്. ഇത്തവണ ആംആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം മൂസേവാലയ്ക്ക് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാട് എടുക്കുകയും വ്യക്തിഗത സുരക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂസേവാല കൊല്ലപ്പെട്ടത്.
ഖാലിസ്ഥാൻ ഭീകരർ സമൂഹമാദ്ധ്യമങ്ങളിലൂടെ രണ്ടു ദിവസമായി നടത്തുന്ന പ്രചാരണ ങ്ങളാണ് ജയിലുകളിലും സംഘർഷമായി മാറിയത്. ഖാലിസ്താൻ സംഘങ്ങൾ പഞ്ചാബിലെ അസ്വസ്ഥത മുതലെടുക്കുമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്കാണ് ജയിലിലെ പ്രശ്നങ്ങളുടെ തുടക്കം.
മൂസേവാലയെ ആരാധിക്കുന്നവരും സിഖ് വിഭാഗത്തിലെ തീവ്രവിഭാഗക്കാരും ജയിലിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചത് ചിലർ എതിർത്തതോടെയാണ് പരസ്പരം സംഘർഷം നടന്നത്. സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകളും ഭരണകൂടത്തിനെതിരായ ആരോപണങ്ങളും ജയിലിൽ എങ്ങനെ എത്തുന്നു എന്നതാണ് ആംആദ്മി സർക്കാറിന് തലവേദനയാകുന്നത്.
Comments