കൊൽക്കത്ത : കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ സംസ്ഥാനത്ത് ജോലിയില്ലാതെ അലയുകയാണെന്ന് ബംഗാൾ കൃഷി മന്ത്രി സോവൻദേബ് ചാറ്റർജി. ഇവിടെ കോളേജിൽ നിന്നും ബിരുദം നേടി പഠിച്ചിറങ്ങുന്നവർക്ക് ജോലിയില്ലെന്നും എന്നാൽ പ്ലസ് ടു വിദ്യാഭ്യാസമുള്ളവർക്ക് ജോലി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഈ അവസ്ഥയിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങുന്നത്. കഴിഞ്ഞ ദിവസം 86 ശതമാനത്തോളം വിദ്യാർത്ഥികൾ അവരുടെ സ്‌കൂൾ പഠനം പൂർത്തിയാക്കി. ബിഎ, എംഎ, പോളിടെക്‌നിക്ക് എന്നീ ബിരുദങ്ങൾ നേടുന്നവരും ഏറെയാണ്. എന്നാൽ ഇവർക്കൊന്നും നൽകാൻ സംസ്ഥാനത്ത് ജോലിയില്ല. ബംഗാൾ സർക്കാരിന്റെ അനാസ്ഥയാണ് മന്ത്രി ഇതിലൂടെ തുറന്നുപറഞ്ഞത്.
എന്നും തന്നെ കാണാനെത്തുന്ന പത്ത് പേരിൽ അഞ്ച് പേർ ജോലി ആവശ്യപ്പെട്ട് വരുന്നവരാണ്. കുറഞ്ഞ അറിവ് നേടി വരുന്നവർക്ക് ഇവിടെ തൊഴിലവസരങ്ങൾ ഏറെയാണ്. പ്ലസ് ടു പാസായി ഇറങ്ങുന്ന കുട്ടികൾക്ക് ഉറപ്പായും ജോലി ലഭിക്കും. എന്നാൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ എടുത്ത് വരുന്നവർക്ക് ഇവിടെ ജോലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments