വാഹനപ്രേമികളുടെ എക്കാലത്തെയും താരമായ കോണ്ടസ തിരിച്ചുവരുമെന്ന് സൂചന. കോണ്ടസ എന്ന ബ്രാന്‍ഡ് നാമം തങ്ങൾ വിറ്റുവെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ് ബ്രാൻഡ് നാമം കമ്പനി വിറ്റിരിക്കുന്നത്. കോണ്ടസയുടെ പേരില്‍ പുതിയ പേറ്റന്റുകള്‍ക്കും ട്രേഡ്മാര്‍ക്കിനും വേണ്ടി ഈ വര്‍ഷം മെയ് 23 ന് കമ്പനി ഫയൽ ചെയ്തിരുന്നു. ഇതോടെ ഇലക്ട്രിക് കാറായി കോണ്ടസ പുനരുജ്ജീവിപ്പിക്കുമെന്ന് ഊഹാപോഹങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാർത്ത കമ്പനി പുറത്ത് വിടുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അംബാസഡറിന് പകരം ഹിന്ദുസ്ഥാൻ മോട്ടോറ്സിന്റെ ഏറ്റവും ഉയർന്ന ബദലായിരുന്നു കോണ്ടസ്സ. 1980-ൽ അവർ സെഡാൻ അവതരിപ്പിച്ചു. പിന്നീട് 2000 ത്തിന്റെ തുടക്കത്തിൽ പുതിയ കാർ നിർമ്മാതാക്കളുടെ കടന്നു വരവും സാങ്കേതികവിദ്യയുടെ പുരോഗതിയും മറ്റ് കമ്പനികളുടെ മോഡലുകളുമായുള്ള മത്സരവും ഈ ബ്രാൻഡ് മോഡലിനെ ഇല്ലാതാക്കി. 1984 നും 2002-നും ഇടയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ കോണ്ടസ കാർ ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. 5 പതിറ്റാണ്ടിലേറെ വിറ്റഴിച്ച ഈ വാഹനത്തോടെ 2014 ന് ശേഷം ഇന്ത്യയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഒരു കാറും നിർമ്മിച്ചില്ല.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്ന കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയ മോഡലായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍. 2014 ലാണ് അംബാസഡര്‍ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചത്. ഡിമാന്‍ഡ് കുറഞ്ഞതും കടബാധ്യതയുമായിരുന്നു വാഹനം നിര്‍ത്തലാക്കാനുള്ള പ്രധാന കാരണങ്ങള്‍. എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അംബാസഡര്‍ 2.0 എന്ന പുതിയ അംബാസഡര്‍ മോഡൽ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ്.
1984 നും 2002 നും ഇടയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ കോണ്ടസ മോഡൽ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്നത്. വോക്സ്ഹാള്‍ വെക്ട്ര FE/FX അടിസ്ഥാനമാക്കിയുള്ളതായിരുന്നു കോണ്ടസ. തുടക്കത്തിൽ 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറാണ് വാഹനത്തിന് ഉണ്ടായിരുന്നതെങ്കിൽ പിന്നീടത് 1.8 ലിറ്റര്‍ ആയി കമ്പനി ഉയർത്തിയിരുന്നു. കോണ്ടസ തിരിച്ചുവരുമെന്ന വാർത്തയോടെ വാഹന പ്രേമികൾ കാത്തിരിക്കുന്നത് പഴയ കോണ്ടസയോട് കിടപിടിക്കുന്ന തരത്തിലാണോ പുതിയതിന്റെ വരവ് എന്നതാണ്.
Comments