തിരുവനന്തപുരം: ഇൻഡിഗോ ഏർപ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തലസ്ഥാനത്ത് നിന്ന് ട്രെയിനിൽ യാത്ര പുറപ്പെട്ടു.താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെന്നും കെറെയിൽ വന്നാൽ ഇൻഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇൻഡിഗോ വളരെ മോശമായ നിലപാടാണ് സ്വീകരിച്ചത്.ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുക, വിമാനത്തിൽ ശരിയായ നിലപാട് സ്വീകരിച്ചയാളുകളെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുക. ഇതൊരു തെറ്റായ തീരുമാനമാണെന്നും ഇന്ത്യൻ എയർ സർവ്വീസിനെ സംബന്ധിച്ചിടത്തോളം ഇൻഡിഗോ കൈക്കൊണ്ടത് വളരെ തെറ്റായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വിമാനമാർഗം കണ്ണൂരിലേക്ക് പോകാൻ ഇരുന്നതാണെന്നും എന്നാൽ പൈസ തിരിച്ചു വാങ്ങിയെന്നും ഇനി അവരുടെ വിമാനത്തിൽ യാത്ര പോകില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ താനോ കുടുംബമോ യാത്ര ചെയ്യില്ലെന്നായിരുന്നു ചെയ്യില്ലെന്നായിരുന്നു വിലക്കിനെക്കുറിച്ച് അറിഞ്ഞ ജയരാജന്റെ പ്രഖ്യാപനം.
Comments