നിർണായക ഘട്ടത്തിൽ കൈവെടിഞ്ഞു; ഇസ്ലാമിക ഭീകരർ കൈവെട്ടി മാറ്റിയപ്പോൾ ആത്മകഥയ്ക്ക് അവാർഡ് ; പ്രൊഫ : ടിജെ ജോസഫിന് സാഹിത്യ അക്കാഡമി പുരസ്കാരം- Professor T J Joseph wins Kerala Sahitya Akademi Award
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിർണായക ഘട്ടത്തിൽ കൈവെടിഞ്ഞു; ഇസ്ലാമിക ഭീകരർ കൈവെട്ടി മാറ്റിയപ്പോൾ ആത്മകഥയ്‌ക്ക് അവാർഡ് ; പ്രൊഫ : ടിജെ ജോസഫിന് സാഹിത്യ അക്കാഡമി പുരസ്കാരം- Professor T J Joseph wins Kerala Sahitya Akademi Award

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 07:16 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകൻ ടി ജെ ജോസഫിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരം. ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ ആത്മകഥയ്‌ക്കാണ് പുരസ്കാരം. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപം വെച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരർ വെട്ടി മാറ്റിയത്. പ്രൊഫസർ തയ്യാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.

സംഭവത്തിന് ശേഷം കോളേജ് അധികൃതരും സഭയും സർക്കാരും പ്രൊഫസർ ടി ജെ ജോസഫിനെ കൈവിട്ടു. 2010ൽ നടന്ന സംഭവം എല്ലാവിധത്തിലും തന്റെ കുടുംബം തകർത്തുവെന്ന് പ്രൊഫസർ ടി ജെ ജോസഫ് പിന്നീട് പറഞ്ഞിട്ടുണ്ട്. ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം കെ നാസർ, അക്രമി സംഘത്തെ നയിച്ച അശമന്നൂർ സവാദ്, വിദേശത്തുള്ള നാസർ എന്നീ പ്രതികളെ ഇപ്പോഴും പോലീസ് പിടികൂടിയിട്ടില്ല. തുടർന്ന് കേസ് എൻ ഐ എ ഏറ്റെടുത്തു.

കേരളത്തിലെ താലിബാനിസത്തിന്റെ ദൗർഭാഗ്യവാനായ ഇരയായിരുന്നു ടി ജെ ജോസഫ്. സംഭവത്തെ തുടർന്ന് ടി ജെ ജോസഫിന്റെ പേരിൽ മതനിന്ദയ്‌ക്ക് കേസ് എടുക്കുകയായിരുന്നു പോലീസ് ചെയ്തത്. പ്രൊഫസറുടെ മകനെ പോലീസ് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി. എന്നാൽ, ടി ജെ ജോസഫ് ഒരു മതനിന്ദയും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

2010 മാർച്ച് 23നായിരുന്നു പ്രൊഫസർ ജോസഫിന്റെ ജീവിതഗതി തന്നെ മാറ്റി മറിച്ച ആ പരീക്ഷ. എം ജി സർവകലാശാല എം എ/ ബി എ മലയാളം കോഴ്സുകളുടെ റഫറൻസ് ഗ്രന്ഥമായിരുന്ന തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നുമുള്ളതായിരുന്നു ചോദ്യം. ചോദ്യത്തിൽ ഭ്രാന്തന്റെ പേര് മുഹമ്മദ് എന്നായതിനെയാണ് മതനിന്ദയായി ചിലർ വ്യാഖ്യാനിച്ചത്. പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയെ ആസ്പദമാക്കിയായിരുന്നു ചോദ്യം.

സംഭവത്തെ തുടർന്ന് കോളേജ് മാനേജ്മെന്റ് ടി ജെ ജോസഫിനെ ജോലിയിൽ നിന്നും പുറത്താക്കി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിപിഎം നേതാവ് എം എ ബേബി പ്രൊഫസറെ മഠയൻ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഈ രണ്ട് സംഭവങ്ങളും ഇസ്ലാമിക മൗലികവാദികൾക്ക് വലിയ തോതിൽ ഊർജ്ജം പകർന്നുവെന്ന് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു. കോടതി വിധി വന്നതിന് ശേഷവും സിപിഎം പ്രൊഫസർക്കെതിരായ നിലപാടിൽ ഉറച്ച് നിന്നു.

ജൂലൈ നാലിന് പള്ളിയിൽ നിന്നും മടങ്ങവെ, കാർ തടഞ്ഞു നിർത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിച്ചു. അദ്ദേഹത്തിന്റെ വലത് കൈപ്പത്തി അവർ മഴു കൊണ്ട് വെട്ടി മാറ്റി. വെട്ടിമാറ്റിയ കൈപ്പത്തി പിന്നീട് തുന്നിച്ചേർക്കാതിരിക്കാൻ അക്രമികൾ അത് ടാറിട്ട റോഡിൽ ഉരച്ച ശേഷം അകലേക്ക് വലിച്ചെറിഞ്ഞു. ഇടത് കാലിനും ഇടത് കൈക്കും വെട്ടിയ ശേഷം ബോംബെറിഞ്ഞ് സ്ഫോടനമുണ്ടാക്കി സ്ഥലം വിടുകയായിരുന്നു അക്രമികൾ. കൂടെയുണ്ടായിരുന്ന കന്യാസ്ത്രീയായ സഹോദരിയെയും അക്രമി സംഘം മർദ്ദിച്ചു.

കേസിൽ കോടതി പ്രൊഫസറെ കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹത്തെ ജോലിയിൽ തിരികെ എടുക്കാൻ സഭാനേതൃത്വം തയ്യാറായില്ല. വിദ്യാർത്ഥികളെ കണ്ട് യാത്ര പറയാനുള്ള അനുവാദം പോലും സഭാ നേതൃത്വം പ്രൊഫസർക്ക് നിഷേധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സലോമി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

Tags: PFICPIMSDPIProfessor T J Joseph
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies