ബാംഗ്ലൂർ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള സുപ്രധാന ഘട്ടം വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ലോ ആൾട്ടിറ്റിയൂഡ് എസ്‌കേപ് മോട്ടറിന്റെ കാര്യക്ഷമതയാണ് വിജയത്തിലെത്തിയത്. ഗഗൻയാൻ സംവിധാനം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന തയ്യാറെടുപ്പിലെ വിജയം ഏറെ ആത്മവിശ്വാസം പകർന്നിരിക്കുകയാണ്.
ബഹിരാകാശ വാഹനത്തിലെ വിക്ഷേപണ സമയത്തുണ്ടാകുന്ന എന്തപകടത്തിലും സുരക്ഷിതരായി വാഹനത്തിൽ നിന്ന് വേർപെടുത്തുന്ന സംവിധാനമാണ് പരീക്ഷിച്ചത്. ഭൂമിയുടെ അന്തരീക്ഷം കടന്ന് റോക്കറ്റ് കുതിക്കും മുന്നേ ഉണ്ടാകുന്ന അപകടത്തിൽ വൈമാനികർ ഇരിക്കുന്ന ഭാഗം വാഹനത്തിൽ നിന്ന് വേർപെടു ത്തി പുറത്തേക്ക് തള്ളുന്ന സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചത്. അതിശക്തമായ ഗുരത്വാകർഷണത്തെ അതിജീവിച്ച് നിലത്തിറക്കാനുമുള്ള ക്രൂ എസ്‌കേപ് സിസ്റ്റമാണിത്. ഇതിൽ ഉപയോഗിക്കുന്ന മോട്ടോറാണ് വിജയകരമായി പരീക്ഷിച്ചത്.
ബഹിരാകാശ വാഹനത്തിൽ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോർ പ്രവർത്തിക്കുന്നത്. ഇതാണ് ലോ ആൾട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എൽഇഎം). സ്‌പെഷ്യൽ പർപ്പസ് സോളിഡ് റോക്കറ്റ് മോട്ടോർ പ്രവർത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്. ഇതിൽ ഘടിപ്പിക്കുന്ന ഈ സംവിധാനത്തിൽ വിപരീത ദിശയിൽ തീതുപ്പുന്ന നാല് അഗ്നി ബഹിർഗമന സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (നോസിൽ).
പരമാവധി സീ ലെവൽ ത്രസ്റ്റ് 842ൽ നിജപ്പെടുത്തി 5.98 സെക്കന്റിൽ ക്രൂ ക്യാബിനെ വേർപെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാൽ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികൾ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും. തുടർന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിൻ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികൾ ഇനി മരണപ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
ഈ വർഷം ആദ്യത്തോടെ മനുഷ്യരഹിത ഗഗൻയാൻ ദൗത്യം തീരുമാനിച്ചിരുന്നെങ്കിലും കൂടുതൽ സാങ്കേതിക തികവ് കൈവരിക്കാനായി 2023ലേക്ക് ഐഎസ്ആർഒ വിക്ഷേപണം മാറ്റിയിരിക്കുകയാണ്. ഇതിന്റെ വിജയം പരിഗണിച്ചാണ് മനുഷ്യരുമായി ഇന്ത്യയുടെ ബഹിരാകാശ വാഹനം വിക്ഷേപിക്കുക. ഇതിന് മുമ്പായി രണ്ടു തവണ 15 കിലോമീറ്റർ ഉയരത്തിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച് വിവിധ ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ബഹിരാകാശ വാഹനത്തിൽ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോർ പ്രവർത്തിക്കുന്നത്. ഇതാണ് ലോ ആൾട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എൽഇഎം). സ്‌പെഷ്യൽ പർപ്പസ് സോളിഡ് റോക്കറ്റ് മോട്ടോർ പ്രവർത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്. ഇതിൽ ഘടിപ്പിക്കുന്ന ഈ സംവിധാനത്തിൽ വിപരീത ദിശയിൽ തീതുപ്പുന്ന നാല് അഗ്നി ബഹിർഗമന (നോസിൽ) സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് .
പരമാവധി സീ ലെവൽ ത്രസ്റ്റ് 842ൽ നിജപ്പെടുത്തി 5.98 സെക്കന്റിൽ ക്രൂ ക്യാബിനെ വേർപെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാൽ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികൾ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും. തുടർന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിൻ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികൾ ഇനി മരണ പ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
Comments