ന്യൂഡൽഹി: കൊറോണ പ്രതിസന്ധികളെ മറികടന്നുള്ള ഇന്ത്യയുടെ കുതിപ്പ് തുടരുന്നതായി വാണിജ്യകാര്യമന്ത്രാലയം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 13.5ലേയ്‌ക്ക് ഉയർന്നതായാണ് ഏറ്റവും പുതിയ കണക്ക്. ഈ സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ മുതൽ ജൂൺവരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇത് കഴിഞ്ഞവർഷം ഇതേ കാലയളവിൽ 20.1 എന്ന നേട്ടത്തിലേക്ക് ഇന്ത്യ എത്തിയിരുന്നു. ആഗോള പ്രതിന്ധിയ്‌ക്കി ടയിലും ഇന്ത്യയുടെ മുന്നേറ്റം ശക്തമാണെന്ന് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് എടുത്തുപറഞ്ഞു.
അടിസ്ഥാന മേഖലയിൽ നിന്നും വ്യതിചലിക്കാത്ത ഇന്ത്യയുടെ നയമാണ് മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇരട്ട അക്കത്തിൽ തന്നെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉൽപ്പാദനം സാമ്പത്തിക വർഷത്തിലെ എല്ലാ പാദത്തിലും നിലനിൽക്കുന്നത് ആഭ്യന്തര ഉൽപ്പാദനത്തിന്റേയും വിതരണത്തിന്റേയും കരുത്തിലാണ്. ഈ സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക ഇടിവും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇന്ത്യ മുന്നേറുകയാണ്. 15.7 ശതമാനം വളർച്ച പ്രവചിച്ചത് 13.5 ലേയ്‌ക്ക് എത്തിക്കാനായത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തൽ.
ഇത്തവണത്തെ സാമ്പത്തിക അവലോകനത്തിൽ റിസർവ്വ് ബാങ്ക് 16.2 ആണ് വളർച്ചയാണ് പ്രതീക്ഷിച്ചത്. ഇതേ കാലയളവിൽ ചൈനയുടേത് 0.4 ശതമാനം മാത്രമാണെന്നതും ഏറെ ശ്രദ്ധനേടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഗോള പ്രതിസന്ധിയും ചൈനയെ കീഴ്‌മേൽ മറിയ്‌ക്കുകയാണ്. ബാങ്കുകളുടെ തകർച്ചയും മുതൽ മുടക്കിയ രാജ്യങ്ങളുടെ ഭരണതകർച്ചയും ചൈനയെ വൻ പ്രതിസന്ധിയിലേക്ക് എത്തിച്ചപ്പോഴാണ് ഇന്ത്യ ഉൽപ്പാദന മേഖലയിൽ മുന്നേറുന്നത്.















