അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിൽ നടന്ന അക്രമണത്തിൽ സൈന്യം 2 ഭീകരരെ വക വരുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരർ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ളവരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഡാനിഷ് ഭട്ട് , ബാഷാരത് നബി എന്നിങ്ങനെ പേരുള്ള രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. 2021ൽ ഒരു സൈനികനടക്കം രണ്ടു പേരെ കൊലപ്പെടുത്തിയതിൽ ഇവർക്ക് പങ്കുണ്ടായിരുന്നു എന്ന് കശ്മീർ എഡിജിപി പറഞ്ഞു.
പാകിസ്താൻ റേഞ്ചേഴ്സ് ഇന്ത്യൻ അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം കൊലപ്പെടുത്തുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ ഏറ്റുമുട്ടലാണ് ജമ്മു കശ്മീരിൽ ഉണ്ടാകുന്നത്. മേഖലയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയും നിലവിലെ സാഹചര്യം തൃപ്തികരമാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
Comments