ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പ്രതികളിൽ രണ്ട് പേർ പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും വിജനമായ സ്ഥലത്തേക്ക് കൂട്ടികൊണ്ടു പോയി കൂടെ ഉള്ള സുഹൃത്തുക്കൾക്ക് നൽകുകയായിരുന്നു. ചോട്ടു, ജുനൈദ്, സുഹൈൽ, കരിമുദീൻ, ആരിഫ്, ഹഫീസ്, ഉമർ റഹ്‌മാൻ എന്നിവർ ചേർന്നാണ് പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
സംഭവം കഴിഞ്ഞു മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ഇന്ത്യയെ ഒരുമിപ്പിക്കാനായി ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയോ കേരളത്തിലെ കല-സാംസ്കാരിക നായകരോ, രാഷ്‌ട്രീയക്കാരോ ഇതറിഞ്ഞതായി ഭവിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ ഒരു തെരുവ് നായ മരിച്ചാൽ പോലും വലിയ ചർച്ചയാക്കുന്നവർ പ്രായപൂർത്തിയാകാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ്.
ബാലസംഗത്തിനിരയായ ദളിതനായ സഹോദരിമാർക്ക് വേണ്ടി മെഴുകുതിരി കത്തിക്കാനോ, ഹാഷ്ടാഗ് ക്യാമ്പയിൻ സംഘടിപ്പിക്കാനോ പുരോഗമന വാദികളും രാഷ്‌ട്രീയ കല സാംസ്കാരിക നായകരാരും മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണെന്ന് പൊതു ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ജുനൈദിന്റെ വീട്ടിൽ പോയി കണ്ടു പത്ത് ലക്ഷം രൂപ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുന്നവർ എന്തുകൊണ്ടാണ് ലഖിംപൂർ ഖേരിയിലെ സഹോദരിമാരെ കാണാതെ പോകുന്നത്.
മുഹമ്മദ് അഖ്‌ലാഖും, ആസിഫ ഭാനുവും കൊല്ലപ്പെട്ടത് ആർ എസ് എസ്സിന്റെ തലയിൽ കെട്ടി വെച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയ കമ്യൂണിസ്റ്റുകാരും, കപട സാംസ്‌കാരിക വാദികളും മുസ്ലിം വോട്ടു ബാങ്ക് മുന്നിൽ കണ്ടു നടത്തിയ മുന്നൊരുക്കങ്ങൾ മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാൻ ഏറെ നേരമൊന്നും വേണ്ടി വന്നില്ല. നാഴികയ്‌ക്ക് നാൽപ്പത് വട്ടം ദളിത് സ്നേഹം പറയുന്ന പുരോഗമന വാദികളും സാംസ്കാരിക നായകരും എന്തുകൊണ്ടാണ് ഈ സഹോദരിമാർക്ക് വേദനി ശബ്ദമുയർത്താത്തത്.
അവാർഡ് മോഹികളും സ്ഥാനം ആഗ്രഹിക്കുന്നവരും സർക്കാരിന്റെയും പാർട്ടിയുടെയും മൂട് താങ്ങുന്ന പണിയാണ് എടുക്കുന്നത്. ലഖിംപൂർ ഖേരി സംഭവത്തിൽ ഒരു മാസികയിലെ പ്രമുഖ പത്രങ്ങളുടെ മുൻ പേജിലും വാർത്തകളും ലേഖനങ്ങളും വരില്ല. ജസ്റ്റിസ് ഫോർ ലംഖിപ്പുർ വുമൺസ് എന്ന് ട്വിറ്ററിൽ ക്യാമ്പയിൻ ഉണ്ടാകില്ല. നിയമ സഭയിൽ പ്രമേയം പാസ്സാക്കില്ല. സ്ത്രീപക്ഷ ചിന്തകരും , മാദ്ധ്യമ പ്രവർത്തകരും, സിനിമ താരങ്ങളും, ദളിത് ആക്ടിവിസ്റ്റുകളും ശബ്ദമുയർത്തില്ല. കാരണം മരണപ്പെട്ടത് ഹിന്ദു ആണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത ദളിതനായ സാധാരണക്കാർ.
Comments