പോപ്പുലർ ഫ്രണ്ടിനെ പിടിച്ചു കെട്ടാൻ കേരള സർക്കാരിനും ബാധ്യതയില്ലേ ?
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പോപ്പുലർ ഫ്രണ്ടിനെ പിടിച്ചു കെട്ടാൻ കേരള സർക്കാരിനും ബാധ്യതയില്ലേ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 04:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളെ പിടിച്ചുകെട്ടാൻ കേരള സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം മുറുകുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അടുത്ത കാലത്ത് പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി പറഞ്ഞിരുന്നു.

ആർ എസ് എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താനുള്ള നീക്കങ്ങളെ മുൻനിർത്തി ദേശീയ അന്വേഷണ ഏജൻസികളും, പോലീസും സർക്കാരിന് പക്കൽ റിപ്പോർട്ട് സമർപ്പിച്ചരുന്നു. ആർ എസ് എസ് പ്രവർത്തകരുടെ വീടും , ജോലിയും , യാത്ര ചെയ്യുന്ന ഇടങ്ങൾ ഉൾപ്പെടുന്ന വിവരങ്ങൾ ശേഖരിച്ച് കൊല നടത്താനായിരുന്നു പദ്ധതി. എന്നാൽ ഗൗരവകരമായ ഈ റിപ്പോർട്ടുകളൊന്നും കേരള സർക്കാർ ഗൗനിച്ചിട്ടില്ല. കേരളത്തിലെ ഇന്റലിജൻസ് സംവിധാനമുൾപ്പെടെ നിർജ്ജീവമാകുന്ന കാഴ്ചയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്.

പോപ്പുലർ ഫ്രണ്ടിന് ഭീകരവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന രേഖകൾ എൻ ഐ എ അവരുടെ ഓഫിസുകളിൽ നിന്നും പിടിച്ചെടുത്തിരുന്നു. രാജ്യത്ത് നിരവധി ഇടങ്ങളിൽ അക്രമം നടത്താൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയ രേഖകളിൽ പറഞ്ഞിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ട പ്രമുഖരെ തേടികണ്ടെത്തി വകവരുത്താനുള്ള ഗൂഢാലോചനകളും ഇവർ നടത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ പറഞ്ഞിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ സംസ്ഥാന സർക്കാരിന് വിവിധ സംഘടനകൾ നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാൻ ആഹ്വാനം ചെയ്യുന്ന ഭീകരവാദ ഗ്രൂപ്പിനെ സർക്കാർ നിരോധിക്കാത്തത് വോട്ട് ബാങ്ക് മുന്നിൽ കണ്ടിട്ടാണെന്നും ആരോപണം ഉയരുന്നുണ്ട്. രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം കേരളത്തിൽ യാതൊരു തടസമില്ലാതെ നടക്കുകയാണ്. സർക്കാരും പോലീസുമൊക്കെ ഇതിന് ഒത്താശ ചെയ്യുന്നതും അടുത്ത കാലത്ത് പുറത്തുവന്നിട്ടുളള വസ്തുതകളാണ്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസമും യുപിയും കർണാടകയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേരളം ഈ രീതിയിൽ ഒരു ചെറുവിരൽ പോലും ഇതുവരെ അനക്കിയിട്ടില്ല. അടുത്തിടെ പോപ്പുലർ ഫ്രണ്ട് ഭീകരരിൽ നിന്ന് പോലീസ് പിടിച്ചെടുത്ത വിഷൻ 2047 രേഖയിൽ പ്രധാനമന്ത്രി അടക്കമുളളവരെ വധിക്കാൻ ഇവർ തയ്യാറാക്കിയ പദ്ധതിതകൾ വ്യക്തമാണ്. തിരുവനന്തപുരത്ത് നിന്നടക്കം ഭീകരബന്ധമുളളവരെ അടുത്തിടെ കസ്റ്റഡിയിലെടുത്തതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും സംസ്ഥാന സർക്കാർ നിസംഗതാ മനോഭാവത്തോടെ പോപ്പുലർ ഫ്രണ്ടിനെ വളർത്താൻ ഒത്താശ ചെയ്യുന്നതിൽ പ്രതിഷേധവും ശക്തമാണ്.

Tags: NIAkerala governmentban pfiPOPULAR FROND OF INDIA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies