തിരുവനന്തപുരം: എൻഐഎ പരിശോധനയുടെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടി പോപ്പുലർഫ്രണ്ട്. നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിക്കാനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനുമാണ് മതഭീകര സംഘടനയുടെ തീരുമാനം. കസ്റ്റഡിയിൽ എടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി നാളെ ഹർത്താൽ നടത്തുമെന്ന് പോപ്പുലർഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് മുന്നറിയിപ്പ് നൽകി.
ഭരണകൂട ഭീകരതയാണ് നടക്കുന്നത്. അർദ്ധരാത്രി വീടുകളിൽ കയറി എൻഐഎ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരോധിക്കാനാണ് നീക്കം എങ്കിൽ നടക്കില്ല. പോപ്പുലർഫ്രണ്ടിന്റെ ആശയങ്ങൾ പുതിയ തലമുറ ഏറ്റെടുത്ത് കഴിഞ്ഞെന്നും റൗഫ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
കസ്റ്റഡിയിൽ എടുത്ത നേതാക്കളെ ഉടൻ വിട്ടയക്കണം. ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും റൗഫ് പ്രതികരിച്ചു. രാവിലെ മുതൽ തന്നെ പല ജില്ലകളിലും പോപ്പുലർഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ച് കൂടിയിരുന്നു. പരിശോധനയിൽ പ്രതിഷേധിച്ച് കണ്ണൂരിലും മലപ്പുറത്തും പോപ്പുലർഫ്രണ്ട് റോഡ് ഉപരോധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബോലോ തക്വീർ വിളിച്ചാണ് പ്രതിഷേധിക്കുന്നത്.
അതേസമയം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 22 പേരെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. ചോദ്യം ചെയ്യലിനായി 13 പേരെ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
Comments