ബെംഗളൂരു: കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, സോണിയ ഗാന്ധി ആവശ്യപ്പെട്ടാല്‍ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കാൻ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷ നിരയിലെ ശരദ് പവാര്‍, സീതാറാം യെച്ചൂരി എന്നിവരുമായും വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും. ഇതെല്ലാം ഖാർഗെയുടെ പ്രത്യേകതകളാണ്. ഇതിനൊപ്പം സോണിയ ഗാന്ധി ആവശ്യപ്പെട്ടാൽ അദ്ദേഹം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി വരണമെന്നാണ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടിരുന്നത്. ഗാന്ധി കുടുംബത്തിന് മാത്രമേ കോൺഗ്രസിനെ നയിക്കാൻ സാധിക്കുകയുള്ളു എന്നും ജനങ്ങളെ ആകർഷിക്കാൻ അവർക്കാണ് കഴിയുക എന്നും വിശ്വസിക്കുന്ന വ്യക്തിയാണ് മല്ലികാർജുന ഖാർഗെ. എന്നാൽ, അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെ മത്സരിക്കാൻ അദ്ദേഹത്തിന് പ്രശ്നമൊന്നും ഇല്ല എന്നാണ് ഖാർഗെയുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Comments