ന്യൂയോർക്ക: അമേരിക്കയിൽ കടൽ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു. ഒറിഗോണിലെ ഫ്‌ളോറൻസിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ വിദഗ്ധർ ആരംഭിച്ചു കഴിഞ്ഞു.
ബുധനാഴ്ചയായിരുന്നു സംഭവം എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസിയായ അഡോണി ടെഗ്നർ ആണ് ഈ ജീവിയെ ആദ്യം കണ്ടത്. അതുവഴി ഇരുചക്രവാഹനം ഓടിച്ച് പോകുകയായിരുന്നു അഡോണി. അപ്പോഴാണ് ഭീമാകാരമായ എന്തോ ഒന്ന് കരയ്‌ക്ക് അടിഞ്ഞതായി കണ്ടത്. ഉടനെ പ്രദേശവാസികളെ ഇയാൾ വിവരം അറിയിക്കുകയായിരുന്നു.
ജീവിയുടെ ദേഹം മുഴുവൻ വെളുത്ത രോമങ്ങളായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞു. കണ്ടാൽ ചെകുത്താന്റേതിന് സമാനമായി തോന്നും. ദുർഗന്ധമാണ് ജീവിയ്‌ക്ക് ഉണ്ടായിരുന്നത് എന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
ഇതിന് മുൻപും നിരവധി അജ്ഞാത ജീവികൾ ഈ തീരത്ത് അടിഞ്ഞിട്ടുണ്ട്. അതേസമയം ഇത് തിമിംഗലത്തിന്റെ ജഡമാണെന്നും പറയുന്നു.
















Comments