ആജീവനാന്തം ഏകാധിപതിയാകാൻ ഷി ജിൻ പിങ്; പാർട്ടി ഭരണഘടനയെ തിരുത്തി മൂന്നാം തവണയും പ്രസിഡന്റായി; സൈനിക തലപ്പത്തും പാർട്ടി സെക്രട്ടറി സ്ഥാനത്തും ഷി തന്നെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആജീവനാന്തം ഏകാധിപതിയാകാൻ ഷി ജിൻ പിങ്; പാർട്ടി ഭരണഘടനയെ തിരുത്തി മൂന്നാം തവണയും പ്രസിഡന്റായി; സൈനിക തലപ്പത്തും പാർട്ടി സെക്രട്ടറി സ്ഥാനത്തും ഷി തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2022, 11:22 am IST
FacebookTwitterWhatsAppTelegram

ബെയ്ജിങ്: ചൈനയിൽ പ്രസിഡന്റായി ഷി ജിൻ പിങ് തുടരും. പാർട്ടി സെക്രട്ടറി സ്ഥാനത്തും സൈനിക തലപ്പത്തും ഷി ജിൻ പിങ് തന്നെയാണ് തുടരുക. പ്രസിഡന്റായി വീണ്ടും നിയോഗിച്ചതിന് ശേഷം പുതിയ 25 അംഗ പോളിറ്റ് ബ്യൂറോയും ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയെയും ഷി ജിൻ പിങ് പ്രഖ്യാപിച്ചു. ഷിയുടെ വിശ്വസ്തനായ ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.

മൂന്നാം തവണയും ഷി ഏകാധിപത്യം തുടരുമ്പോൾ ബെയ്ജിംഗിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റിനെതിരെ പോസ്റ്റർ, ബാനർ പ്രതിഷേധമുൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണിത്. പ്രബലരെയും മിടുക്കന്മാരെയും, തനിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന ഏതൊരാളെയും വെട്ടിയൊതുക്കി മറ്റൊരാൾക്കും ചോദ്യം ചെയ്യാൻ കഴിയാത്ത നേതാവായി ചൈനയിലും പാർട്ടി കോൺഗ്രസിലും ആധിപത്യം ഉറപ്പിക്കുന്ന പ്രസിഡന്റിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്.

രണ്ട് തവണയിൽ കൂടുതൽ ഒരാൾ പ്രസിഡന്റ് പദവിയിൽ തുടരരുതെന്ന വ്യവസ്ഥയെ തിരുത്തിയ തീരുമാനമായിരുന്നു ഇത്തവണത്തെ പാർട്ടി കോൺഗ്രസ് സ്വീകരിച്ചത്. തുടർന്നാണ് ഷി മൂന്നാം തവണയും സ്ഥാനത്ത് തുടരാൻ അർഹനായത്. അതേസമയം ഷിക്കൊപ്പം പത്ത് വർഷം പൂർത്തിയാക്കിയ കൂടെയുള്ള മറ്റ് മന്ത്രിമാരെ തുടരാൻ അദ്ദേഹം അനുവദിച്ചില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ തലപ്പത്തും പാർട്ടിയുടെ തലപ്പത്തും ആജീവനാന്തം ഏകാധിപതിയായി തുടരാനുള്ള ശ്രമമാണ് ഷി നടത്തുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.

അതേസമയം ചൈനയുടെ മുൻ പ്രസിഡന്റായ ആയ ഹൂ ജിന്റാവോയെ പാർട്ടി കോൺഗ്രസിനിടെ ബലംപ്രയോഗിച്ച് പുറത്താക്കിയതുൾപ്പെടെ ഇക്കാര്യത്തെ സാധൂകരിക്കുന്നു. മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്ന പാർട്ടി കോൺഗ്രസിന്റെ അവസാന സെഷനിൽ ഹൂ ജിന്റാവോയെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഷിയുടെ തൊട്ടപ്പുറത്തായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ബലംപ്രയോഗിച്ച് വേദിക്ക് പുറത്തേക്ക് എത്തിച്ച സംഭവത്തിന് പിന്നിൽ വിവാദമുയർന്നതോടെ ന്യായീകരണവുമായി അധികൃതർ എത്തുകയും ചെയ്തു. ചില ശാരീരിക പ്രശ്‌നങ്ങൾ ഹൂവിന് ഉണ്ടായിരുന്നതായും അതിനാലാണ് വേദിയിൽ നിന്ന് മാറ്റിയതെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.

തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് വീണ്ടും അധികാരത്തിലേറിയ ഷി പ്രതികരിച്ചത്. നമ്മുടെ കഴിവിൽ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ ഉത്സാഹത്തോടെ കടമകൾ നിറവേറ്റി പ്രവർത്തിക്കുമെന്നും ഷി കൂട്ടിച്ചേർത്തു.

Tags: Chinaxi jinping
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies