ന്യൂഡൽഹി: ഡൽഹിയിൽ ഹിന്ദു കുടുംബത്തോട് മത തീവ്രവാദികളുടെ ക്രൂരത. വീട് കൈക്കലാക്കുന്നതിനായി യുവാവിനെയും മുത്തശ്ശിയെയും മതതീവ്രവാദികൾ വീടിനുള്ളിൽ പൂട്ടിയിട്ടു. ബ്രിജ്പുരി സ്വദേശി കുനാലിനും മുത്തശ്ശിയ്‌ക്കുമാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്.
മുസ്ലീങ്ങൾ കൂട്ടമായി തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കുനാലും മുത്തശ്ശിയും താമസം. കഴിഞ്ഞ കുറേ നാളുകളായി വീട് വിട്ട് നൽകി ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെട്ട് മതതീവ്രവാദികൾ ഇവരെ ശല്യം ചെയ്തുവരികയാണ്. എന്നാൽ ഇവിടെ നിന്നും മാറിത്താമസിക്കില്ലെന്ന നിലപാടിൽ കുനാൽ ഉറച്ചു നിന്നു. ഇതോടെ ഈ മാസം 15 ന് ഇവരെ വീടിനുള്ളിൽ മതതീവ്രവാദികൾ പൂട്ടിയിടുകയായിരുന്നു.
വീട് തുറന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും മതതീവ്രവാദികൾ ഇതിന് വിസമ്മതിച്ചു. ഇതോടെ തങ്ങളുടെ ദുരവസ്ഥ വിവരിച്ച് കുനാൽ സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവയക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ ഹിന്ദു സംഘടന ഇടപെട്ടു. ഹിന്ദുക്കൾ എത്തിയാണ് കുനാലിനെയും മുത്തശ്ശിയെയും വീട്ടിൽ നിന്നും മോചിപ്പിച്ചത്.
കുനാലുമായും മുത്തശ്ശിയുമായും ഹിന്ദു എക്കോസിസ്റ്റം ടീം കൂടിക്കാഴ്ച നടത്തിയത്. വീട്ടിൽ ധൈര്യമായി തന്നെ തുടരാൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് സംഘടന വാഗ്ദാനം ചെയ്തു.
















Comments