ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്‌ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:55 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മരിച്ച ജമേഷ മുബിന്റെ(25) ബന്ധുവീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. ഇത് വരെ ഉക്കടം സ്വദേശികളും മുബിന്റെ അടുത്ത സുഹൃത്തുക്കളുമായ അഞ്ചുപേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.ചാവേർ ആക്രമണമാണെന്നതിന് കൂടുതൽ തെളിവ് ലഭിച്ചതിന് പിന്നാലെ പ്രതികളെ ഉടൻ വലയിലാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

കേസന്വേഷണം എൻഐഎ ഏറ്റെടുത്ത് ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കും. കേസിൽ ഐഎസ് ബന്ധം ഉൾപ്പെടെ വെളിവായ സാഹചര്യത്തിലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് കൂടുതൽ ചോദ്യം ചെയ്യും. സ്‌ഫോടനം സംബന്ധിച്ച് തുടക്കം മുതലേ തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായത്, ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടർ അപകടം എന്ന രീതിയിൽ വിഷയത്തെ നിസാരവൽക്കരിക്കാനാണ് തമിഴ്‌നാട് പോലീസ് ശ്രമിച്ചത്. ഇതിന് പിന്നാലെ പോലീസിനും, സർക്കാരിനും എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കേസ് എൻ ഐ എ സ്വമേധയാ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോൾ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി സ്റ്റാലിൻ എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

അതേസമയം പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിൽ നിന്നാണെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ പറഞ്ഞു. കൊറിയർ വഴിയും വസ്തുക്കൾ എത്തിയിട്ടുണ്ട്. എല്ലാ നിലയിലും അന്വേഷണം പുരോഗമിയ്‌ക്കുന്നു.എൻഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തരവ് വരുന്ന മുറയ്‌ക്ക് അതിനുള്ള നടപടികൾ ആരംഭിയ്‌ക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. എൻ ഐഎ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: car blast
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies