ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാവേറാക്രമണം; ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പരയ്‌ക്ക് ; പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതൽ അറസ്റ്റിന് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 06:55 am IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂർ; കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. മരിച്ച ജമേഷ മുബിന്റെ(25) ബന്ധുവീടുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് കൂടുതൽ അറസ്റ്റുകളിലേക്ക് അന്വേഷണസംഘം നീങ്ങുന്നത്. ഇത് വരെ ഉക്കടം സ്വദേശികളും മുബിന്റെ അടുത്ത സുഹൃത്തുക്കളുമായ അഞ്ചുപേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.ചാവേർ ആക്രമണമാണെന്നതിന് കൂടുതൽ തെളിവ് ലഭിച്ചതിന് പിന്നാലെ പ്രതികളെ ഉടൻ വലയിലാക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

കേസന്വേഷണം എൻഐഎ ഏറ്റെടുത്ത് ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കും. കേസിൽ ഐഎസ് ബന്ധം ഉൾപ്പെടെ വെളിവായ സാഹചര്യത്തിലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് കൂടുതൽ ചോദ്യം ചെയ്യും. സ്‌ഫോടനം സംബന്ധിച്ച് തുടക്കം മുതലേ തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായത്, ആദ്യഘട്ടത്തിൽ ഗ്യാസ് സിലിണ്ടർ അപകടം എന്ന രീതിയിൽ വിഷയത്തെ നിസാരവൽക്കരിക്കാനാണ് തമിഴ്‌നാട് പോലീസ് ശ്രമിച്ചത്. ഇതിന് പിന്നാലെ പോലീസിനും, സർക്കാരിനും എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കേസ് എൻ ഐ എ സ്വമേധയാ ഏറ്റെടുക്കുമെന്ന ഘട്ടം വന്നപ്പോൾ ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി സ്റ്റാലിൻ എൻ ഐ എ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

അതേസമയം പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിൽ നിന്നാണെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ പറഞ്ഞു. കൊറിയർ വഴിയും വസ്തുക്കൾ എത്തിയിട്ടുണ്ട്. എല്ലാ നിലയിലും അന്വേഷണം പുരോഗമിയ്‌ക്കുന്നു.എൻഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തരവ് വരുന്ന മുറയ്‌ക്ക് അതിനുള്ള നടപടികൾ ആരംഭിയ്‌ക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ട പ്രതികളെ തമിഴ്‌നാട് പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. എൻ ഐഎ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കോയമ്പത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: car blast
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies