ബിജെപിക്കെതിരെ വ്യാജവാർത്ത ചെയ്ത് നാണം കെട്ട് ഇടതുമാദ്ധ്യമം; മാപ്പപേക്ഷയുമായി സിദ്ധാർത്ഥ് വരദരാജന്റെ 'ദ വയർ'; ഇനി തെറ്റുവരാതെ നോക്കും, ഉത്തരവാദിത്വം കാണിക്കുമെന്ന് അവകാശവാദം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ബിജെപിക്കെതിരെ വ്യാജവാർത്ത ചെയ്ത് നാണം കെട്ട് ഇടതുമാദ്ധ്യമം; മാപ്പപേക്ഷയുമായി സിദ്ധാർത്ഥ് വരദരാജന്റെ ‘ദ വയർ’; ഇനി തെറ്റുവരാതെ നോക്കും, ഉത്തരവാദിത്വം കാണിക്കുമെന്ന് അവകാശവാദം

Janam Web Desk by Janam Web Desk
Oct 27, 2022, 10:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപിക്കെതിരായ വ്യാജ പ്രചാരണത്തിൽ ക്ഷമാപണവുമായി ‘ദി വയർ’. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മെറ്റയുടെ ‘എക്‌സ് ചെക്കർ’ അംഗമാണെന്ന വ്യാജ വാർത്ത പുറത്തുവിട്ട സംഭവത്തിലാണ് മാദ്ധ്യമസ്ഥാപനം ക്ഷണാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയെല്ലാം മെറ്റയുടേയതാണ്. കേന്ദ്രസർക്കാരിനെയോ ബിജെപിയെയോ ഹിന്ദുത്വത്തെയോ വിമർശിക്കുന്ന പോസ്റ്റുകൾ അമിത് മാളവ്യയ്‌ക്ക് ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നായിരുന്നു ‘ദി വയർ’ റിപ്പോർട്ട് ചെയ്തത്. യാതൊരു വിധ തെളിവുകളോ ആധികാരികതയോ ഇല്ലാതെ ‘ദി വയറിലെ’ റിപ്പോർട്ടർമാർ പടച്ചു വിട്ട ഈ വാർത്ത മലയാളത്തിലെ ഇടത് ജിഹാദി മാദ്ധ്യമങ്ങൾ ഏറ്റു പിടിക്കുകയും ചെയ്തു.

എന്നാൽ തങ്ങൾക്കെതിരെയുള്ള വ്യാജ വാർത്തയ്‌ക്കെതിരെ മെറ്റ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അത്യന്തം വിചിത്രവും അസത്യങ്ങളാൽ നിറഞ്ഞതുമായ വാർത്തകളാണ് ‘ദി വയർ’ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് മെറ്റ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഗൈ റോസൻ പറഞ്ഞത്. ‘ ദി വയർ’ പ്രസിദ്ധീകരിച്ച വാർത്തകൾ അവർ തന്നെ കെട്ടിച്ചമച്ചതാണെന്നും, ക്രോസ്-ചെക്ക് വിഭാഗത്തെ കുറിച്ച് അവർ തന്നെ ഉണ്ടാക്കിയ കഥകളാണ് അതിൽ പറയുന്നതെന്നും റോസൻ പറയുന്നു. ആ റിപ്പോർട്ടിൽ പറയുന്ന യുആർഎൽ തന്നെ നിലവിൽ ഇല്ലാത്തതാണ്. ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളെല്ലാം പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞങ്ങൾ ഒരു ഇ മെയിൽ അയച്ചുവെന്നും ദി വയറിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതെല്ലാം പൂർണ്ണമായും വ്യാജമാണെന്നും’ റോസൻ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് തങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ ദി വയർ പിൻവലിച്ചത്. എന്നാൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലുള്ള വിമർശനം കടുത്തതോടെയാണ് കമ്പനി തന്നെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷമാപണത്തോടൊപ്പം വായനക്കാർക്കായി ഇനി സത്യസന്ധമായ വാർത്തകൾ മാത്രമേ നൽകൂ എന്ന ഉറപ്പ് തരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ വിദഗ്ധരുടെ സഹായത്തോടെ അവലോകനം ചെയ്യുകയും, തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കുകയാണെന്നും ‘ദി വയർ’ പറയുന്നു.

‘ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെയും അത് പിൻവലിച്ചതിന്റെയും ഉത്തരവാദിത്വം എഡിറ്റോറിയൽ ടീം ഏറ്റെടുക്കുകയാണ്. ഭാവിയിൽ ഏതൊരു വാർത്തയും പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അതിന്റെ ആധികാരികതയും സത്യസന്ധതയും പരിശോധിക്കുമെന്ന് വായനക്കാർക്ക് ഉറപ്പ് നൽകുന്നു. പിൻവലിക്കപ്പെട്ട വാർത്തയിൽ അത്തരമൊരു പരിശോധന നടന്നില്ല എന്നതും, വായനക്കാർ തങ്ങളിൽ നിന്ന് മികച്ചത് മാത്രമേ പ്രതീക്ഷിക്കുന്നു എന്നുള്ളതും ‘ദി വയർ’ അംഗീകരിക്കുകയാണ്. കൃത്യമായ തെളിവുകൾ പരിശോധിക്കാതെ വിശ്വസനീയമാണെന്ന് കരുതി ഞങ്ങൾ ആ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തിടുക്കം കാട്ടിയത് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാജയമാണ്. ഏതൊരു വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപും ഒന്നിലധികം ഘട്ടങ്ങളിലൂടെ അത് കടന്നു പോകണം. ഇതിനുള്ള കൃത്യമായ സംവിധാനങ്ങൾ ഞങ്ങൾ ഉടൻ ക്രമീകരിക്കാനൊരുങ്ങുകയാണ്.

എഡിറ്റോറിയൽ വിഭാഗത്തിൽ വരുത്തിയ വീഴ്ചകളുടെ ഫലമായാണ് അത്തരമൊരു വാർത്ത പ്രസിദ്ധീകരിക്കാൻ കാരണമായത്. അതിന് ഞങ്ങൾ വായനക്കാരോട് ക്ഷമാപണം നടത്തുകയാണ്. വാർത്തകൾ പുന:പരിശോധിക്കാൻ മികച്ച മികച്ച പ്രക്രിയകളും സംവിധാനങ്ങളും ഒരുക്കുന്നതു വഴി, ഇത്തരമൊരു വീഴ്ച ഇനി ഉണ്ടാകില്ലെന്ന് വായനക്കാർക്ക് ഉറപ്പ് നൽകുന്നു. ഈ ദിവസം മുതൽ റിപ്പോർട്ടിംഗിൽ കൂടുതൽ ജാഗരൂകരായിരിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുമെന്നും’ ദി വയറിന്റെ ക്ഷമാപണക്കുറിപ്പിൽ പറയുന്നു. എന്നാൽ ദ വയറിന്റെ വാർത്ത ഏറ്റെടുത്ത് ആഘോഷമാക്കിയ ഒരു മലയാള മാദ്ധ്യമവും ആ വാർത്ത വ്യാജമാണെന്നതിനെക്കുറിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. വയറിന്റെ വ്യാജവാർത്ത ആഘോഷിച്ച് ബിജെപിക്കെതിരെ ആയുധമാക്കിയവർ ക്ഷമാപണ വാർത്ത പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Tags: apologyThe Wire
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies