രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 09:12 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം വിൽപനകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും എതിർത്താൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയമാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി.

റിപ്പോർട്ടുകളിൽ യാഥാർത്ഥ്യമുണ്ടെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നാലാഴ്ചയ്‌ക്കകം രാജസ്ഥാൻ സർക്കാർ മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. മാദ്ധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാണ് സംഭവത്തിൽ കമ്മീഷൻ ഇടപെട്ടത്. ഭരണഘടന അനുശാസിക്കുന്ന പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ എപ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതെന്ന് റിപ്പോർട്ടിൽ വിശദീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെയും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രാജസ്ഥാൻ ഡജിപിയോടും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് മൂന്ന് മാസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും കമ്മീഷൻ നിയോഗിച്ചു.

പ്രദേശത്ത് സാമ്പത്തിക തർക്കങ്ങൾ ഉടലെടുത്താൽ ഇതിന് പരിഹാരമായാണ് പെൺകുട്ടികളെ വിൽപന നടത്തിയിരുന്നത്. വായ്പ സംബന്ധിച്ച തർക്കമോ പണമിടപാടുകളിലെ പ്രശ്‌നങ്ങളോ റിപ്പോർട്ട് ചെയ്താൽ അവർ ‘ജാതി പഞ്ചായത്തിനെ’ സമീപിക്കുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കാതെ തന്നെ പ്രശ്നത്തിന് പരിഹാരം കാണുന്നു. കരാറെഴുതി പെൺകുട്ടികളെ വിൽപ്പന നടത്തുന്നതാണ് പരിഹാര മാർഗം. ഇതിന് വിസമ്മതിച്ചാൽ അവരുടെ അമ്മമാർ ബലാത്സംഗത്തിന് വിധേയരാകണം. കരാർ എഴുതി വിൽപന നടത്തുന്ന പെൺകുട്ടികളെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വിദേശത്തേക്കും അയച്ച് ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും വിധേയരാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒക്ടോബർ 26-നാണ് ഇത് സംബന്ധിച്ച മാദ്ധ്യമ വാർത്ത പുറത്തുവന്നത്. 15 ലക്ഷം രൂപയുടെ കടം വീട്ടാൻ ഒരാൾ സ്വന്തം സഹോദരിയെ വിൽക്കണമെന്ന് പഞ്ചായത്ത് നിർബന്ധിച്ചു. അതിന് ശേഷവും കടം തീരാതെ വന്നപ്പോൾ 12 വയസുള്ള മകളെ വിൽക്കണമെന്ന് ആവശ്യപ്പെട്ടു. എട്ട് ലക്ഷം രൂപയ്‌ക്കായിരുന്നു പെൺകുട്ടിയെ കരാറുകാരൻ വാങ്ങിയത്. ഇത്തരത്തിൽ കടം തീർക്കാനും മറ്റുമാണ് ആളുകൾ വീട്ടിലെ സ്ത്രീകളെയും പെൺകുട്ടികളെയും വിൽപന നടത്തിയിരുന്നത്.

സംസ്ഥാനത്തെ നിരവധി ജില്ലകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും യഥാസമയം നടപടി സ്വീകരിക്കാത ഗെഹ്‌ലോട്ട് സർക്കാർ നിഷ്ക്രിയത്വം കാണിച്ചുവെന്നും ആക്ഷേപമുണ്ട്. രാജസ്ഥാനിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ഉടൻ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Tags: rajasthanGirlsNHRC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies