കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 10:18 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കൊല്ലപ്പെട്ട ജമേഷ മുബീൻ ചാവേറായിരുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിച്ചതെന്നും എൻഐഎ വ്യക്തമാക്കി.

കൊല്ലപ്പെട്ട മുബീൻ ക്ഷേത്രത്തിന് മുൻപിൽ കാർ നിർത്തിയതിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. തീപ്പിടിച്ച കാറിൽ നിന്ന് ഇയാൾ ഇറങ്ങി മുന്നോട്ടു നടന്നു. കാറിൽ നിന്നും അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പേര് വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി വ്യക്തമാക്കി. ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ വായിച്ചാണ് മുബീൻ തീവ്രവാദിയായതെന്നും ഇയാൾക്ക് മറ്റ് പരിശീലനങ്ങൾ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിർമ്മിക്കുന്നതിനെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയ കുറവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി വീടുകളും സ്ഥാപനങ്ങളുമുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

കൊല്ലപ്പെട്ട മുബീനും സഹായികളായ മുഹമ്മദ് അസഹ്റുദ്ദീനും അഫ്സർ ഖാനും ആക്രമണം നടത്തുന്നതിന് മുൻപ് ബിഗ് ബസാർ സ്ട്രീറ്റിലെ കോനിയമ്മൻ ക്ഷേത്രത്തിലും പുളിയകുളം വിനായനഗർ ക്ഷേത്രത്തിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സാമഗ്രികൾ പ്രതികൾ വാങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഗാന്ധിപാർക്കിലെ എൽപിജി ബുക്കിംഗ് കേന്ദ്രത്തിലെത്തി സിലിണ്ടറുകളും പഴയ മാർക്കറ്റിൽ നിന്ന് സ്റ്റീൽ ഡ്രമ്മുകളും ഇവർ വാങ്ങിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സംഭവ ദിവസം രാത്രിയിൽ മുബീനും കൂട്ടാളികളും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച് രണ്ട് എൽപിജി സിലണ്ടറുകൾ കാറിനുള്ളിൽ കൊണ്ടു പോയതിന്റെ ദൃശ്യങ്ങളും ഉദ്യാഗസ്ഥർക്ക് ലഭിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മൂബിന്റെ വീട്ടിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഇസ്ലാമിക മതതീവ്രവാദ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ ഉൾപ്പെടെ നിരവധി രാസവസ്തുക്കളും സ്‌ഫോടക സാമഗ്രികളും കണ്ടെടുത്തിരുന്നു.

Tags: NIACoimbatore blast
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies