കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂരിനെ ദൈവം രക്ഷിച്ചു; ചാവേറിന്റെ പരിചയക്കുറവ് വൻ ദുരന്തം ഒഴിവാക്കി ; വിശദ വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 10:18 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. കൊല്ലപ്പെട്ട ജമേഷ മുബീൻ ചാവേറായിരുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവാണ് വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിച്ചതെന്നും എൻഐഎ വ്യക്തമാക്കി.

കൊല്ലപ്പെട്ട മുബീൻ ക്ഷേത്രത്തിന് മുൻപിൽ കാർ നിർത്തിയതിനു ശേഷം നിമിഷങ്ങൾക്കുള്ളിൽ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു. തീപ്പിടിച്ച കാറിൽ നിന്ന് ഇയാൾ ഇറങ്ങി മുന്നോട്ടു നടന്നു. കാറിൽ നിന്നും അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പേര് വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി വ്യക്തമാക്കി. ഭീകര സംഘടനയായ ഐഎസിന്റെ ആശയങ്ങൾ വായിച്ചാണ് മുബീൻ തീവ്രവാദിയായതെന്നും ഇയാൾക്ക് മറ്റ് പരിശീലനങ്ങൾ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ബോംബ് നിർമ്മിക്കുന്നതിനെക്കുറിച്ച് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിലെ പരിചയ കുറവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് അന്വേഷണസംഘം പറഞ്ഞു. നിരവധി വീടുകളും സ്ഥാപനങ്ങളുമുള്ള സ്ഥലത്താണ് സ്‌ഫോടനം നടന്നത്.

കൊല്ലപ്പെട്ട മുബീനും സഹായികളായ മുഹമ്മദ് അസഹ്റുദ്ദീനും അഫ്സർ ഖാനും ആക്രമണം നടത്തുന്നതിന് മുൻപ് ബിഗ് ബസാർ സ്ട്രീറ്റിലെ കോനിയമ്മൻ ക്ഷേത്രത്തിലും പുളിയകുളം വിനായനഗർ ക്ഷേത്രത്തിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ആക്രമണത്തിനുള്ള സാമഗ്രികൾ പ്രതികൾ വാങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ ഗാന്ധിപാർക്കിലെ എൽപിജി ബുക്കിംഗ് കേന്ദ്രത്തിലെത്തി സിലിണ്ടറുകളും പഴയ മാർക്കറ്റിൽ നിന്ന് സ്റ്റീൽ ഡ്രമ്മുകളും ഇവർ വാങ്ങിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സംഭവ ദിവസം രാത്രിയിൽ മുബീനും കൂട്ടാളികളും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച് രണ്ട് എൽപിജി സിലണ്ടറുകൾ കാറിനുള്ളിൽ കൊണ്ടു പോയതിന്റെ ദൃശ്യങ്ങളും ഉദ്യാഗസ്ഥർക്ക് ലഭിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട മൂബിന്റെ വീട്ടിൽ എൻഐഎ നടത്തിയ പരിശോധനയിൽ ഇസ്ലാമിക മതതീവ്രവാദ ആശയങ്ങൾ അടങ്ങിയ ലഘുലേഖകൾ ഉൾപ്പെടെ നിരവധി രാസവസ്തുക്കളും സ്‌ഫോടക സാമഗ്രികളും കണ്ടെടുത്തിരുന്നു.

Tags: NIACoimbatore blast
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies