മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊന്നു; കണ്ടെത്തിയത് ആഭിചാര കൊലയ്‌ക്ക് ഇരയായ 22 പേരുടെ അവശിഷ്ടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 08:17 pm IST
FacebookTwitterWhatsAppTelegram

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഭിചാര കൊലയ്‌ക്ക് ഇരയായ ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് നൽകി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തല ട്രോഫി രൂപത്തിലാക്കി വെച്ച നിലയിലാണ് കുട്ടികളുടെ ഉൾപ്പെടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെറുവിലാണ് സംഭവം. കൊലയ്‌ക്ക് മുന്നോടിയായി ഇവർക്ക് സൈക്കോ ആക്ടീവ് ക്യാക്ടസ് നൽകിയതായും പരിശോധനയിൽ തെളിഞ്ഞു. കാലപ്പഴക്കം ചെന്ന അവശിഷ്ടങ്ങളുടെ മുടിയിഴകൾ എടുത്താണ് ഗവേഷകർ പരിശോധിച്ചത്. ഇത് കൂടാതെ പ്രദേശത്ത് നിന്ന് 21 മനുഷ്യരുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രി ഹിസ്പാനിക് കാലഘട്ടം എന്നറിയപ്പെട്ടിരുന്ന 3500 ബിസിഇക്കും 476 സിഇക്കും ഇടയിൽ ജീവിച്ചിരുന്നയാളുകളുടെ മൃതദേഹാവശിഷ്ടങ്ങളാണ് പെറുവിന്റെ തെക്കൻ തീരങ്ങളിൽ നിന്നും ഗവേഷണം ചെയ്‌തെടുത്തത്. നാസ്‌ക പ്രൊജക്ടിന്റെ ഭാഗമായി ഏറെ കാലമായി ഈ പ്രദേശത്ത് ഗവേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണിത്. മരിക്കുന്നതിന് തൊട്ട് മുൻപ് കുട്ടി സാൻ പെഡ്രോ എന്ന ചെടി ഭക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹാലൂസിനേഷൻ ഉണ്ടാകാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തരം ചെടിയാണ് സാൻ പെഡ്രോ. മരുന്നുകൾക്കും മറ്റ് ചടങ്ങുകൾക്കും വേണ്ടിയാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്.

തെക്കൻ പെറുവിയൻ തീരത്ത് താമസിക്കുന്ന ആളുകൾ സാൻ പെഡ്രോ ഉപയോഗിച്ചതിന്റെ ആദ്യ തെളിവാണിതെന്ന് പോളണ്ട് വാർസോ സർവകലാശാലയിലെ ആൻഡിയൻ പഠന കേന്ദ്രത്തിലെ ഡോക്ടറൽ കാൻഡിഡേറ്റായ ദഗ്മര സോച്ച പറഞ്ഞു. ആഭിചാര കൊലയ്‌ക്ക് മുൻപ് ഈ മരുന്ന് നൽകിയിരുന്നു എന്നതിന്റെ ആദ്യ തെളിവ് കൂടിയാണിത്.

പഠനത്തിനായി, സോച്ചയും സംഘവും മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും മമ്മികളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മരിച്ചവരിൽ പലരും മരണത്തിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഉത്തേജക മരുന്നുകൾ കഴിച്ചിട്ടുണ്ടെന്ന് പരിശോധനകളിലൂടെ കണ്ടെത്തി.

കൊക്കെയ്ൻ എന്ന സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ ഉറവിടമായ കൊക്ക ഇലകളും സൈക്കഡെലിക് മരുന്നായ മെസ്‌കാലിൻ അടങ്ങിയ സാൻ പെഡ്രോയും ഇതിൽ ഉൾപ്പെടുന്നു. ആമസോൺ കാടുകളിൽ നിന്നാണ് കൊക്ക ഇലകൾ ഇവിടേക്ക് എത്തിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. ബിസി 450നും ബിസി 100നും ഇടയിൽ കൊക്ക ഇലകൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്,. എന്നാൽ ആ കാലഘട്ടത്തിനും മുൻപ്  കൊക്ക ഇലകൾ ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിക്കുന്നത് ആദ്യമായാണ്.

പ്രദേശത്ത് നിന്നും അവരുടെ വസ്ത്രങ്ങളുടേയും കളിമൺ പാത്രങ്ങളുടേയും തുന്നൽ ഉപകരണങ്ങളുടേയുമെല്ലാം അവശിഷ്ടങ്ങൾ ഗവേഷക സംഘം കണ്ടെത്തി.

Tags: peruhuman sacrificeനരബലിആഭിചാര കൊല
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies