തമിഴ്‌നാട്ടിലെ 44 ഇടങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകി ഹൈക്കോടതി; ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കാണുന്നില്ലെന്നും കോടതി; സർക്കാരിന് തിരിച്ചടി- RSS route march, Madras High Court
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

തമിഴ്‌നാട്ടിലെ 44 ഇടങ്ങളിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകി ഹൈക്കോടതി; ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കാണുന്നില്ലെന്നും കോടതി; സർക്കാരിന് തിരിച്ചടി- RSS route march, Madras High Court

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. തമിഴ്നാട്ടിലെ 6 ഇടങ്ങൾ ഒഴിച്ച് ബാക്കി 44 സ്ഥലങ്ങളിലും ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പഥസഞ്ചലനം തടയാനുള്ള നീക്കം സ്റ്റാലിൻ സർക്കാർ നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒക്‌ടോബർ രണ്ടിന് നടത്താനിരുന്ന ആർഎസ്എസിന്റെ പഥസഞ്ചലനത്തിന് പോലീസ് അനുമതി നിഷേധിച്ചത്.

തമിഴ്നാട് സർക്കാരിന്റെയും പോലീസിന്റെയും നടപടിക്ക് പിന്നാലെ പഥസഞ്ചലനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംഭവത്തിൽ വിശദീകരണം ചോദിച്ച മദ്രാസ് ഹൈക്കോടതിയോട്, നവംബർ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് മാത്രം റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകിയിട്ടുണ്ട് എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, എല്ലാ സ്ഥലങ്ങളെയും പറ്റിയുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പ്രതികൂലമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

50 ഇടങ്ങളിൽ ആർഎസ്എസിന് പഥസഞ്ചലനം നടത്താൻ അനുമതി നൽകാമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.കെ ഇളന്തിരയ്യൻ പറഞ്ഞു. 6 സ്ഥലങ്ങളിൽ മാത്രമേ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യയുള്ളു എന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് പഥസഞ്ചലനം തടയാൻ ശ്രമിച്ച സ്റ്റാലിൻ സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണം.

നവംബർ ആറിന് സംസ്ഥാനത്ത് മൂന്നിടത്ത് റൂട്ട് മാർച്ച് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വേണമെങ്കിൽ 23 സ്ഥലങ്ങളിൽ കൂടി അനുവദിക്കാം. എന്നാൽ, പൊതു ഇടങ്ങളിൽ അനുവദിക്കാൻ കഴിയില്ലെന്നും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്കുള്ളിൽ പരിപാടി നടത്താമെന്നുമാണ് സർക്കാർ അറിയിച്ചത്. ബാക്കിയുള്ള 24 സ്ഥലങ്ങളിൽ ഒരു തരത്തിലും പരിപാടി അനുവദിക്കാനാകില്ല എന്നുമാണ് സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്നയും തമിഴ്നാട് പോലീസിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എൻ.ആർ ഇളങ്കോയും കോടതിയെ അറിയിച്ചത്.

 

 

Tags: madras high courtTamil Nadu govtRSS route march
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies