ഷാർജ: ഇന്ത്യയില്‍ മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത വിധം സമത്വവും സാഹോദര്യവും കേരളത്തിലുണ്ടെന്ന് സുനിൽ പി ഇളയിടം. കേരളത്തിലേയ്‌ക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആകർഷിക്കുന്നത് കേരളത്തിലെ മുനുഷ്യത്വമാണെന്നാണ് സുനിൽ പി ഇളയിടം പറഞ്ഞത്. ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകമേളയില്‍ ‘ഏഴര പതിറ്റാണ്ടിന്റെ കേരളപരിണാമം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറിൽ ചാരിനിന്ന രാജസ്ഥാൻ സ്വദേശിയായ പിഞ്ചു ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവം വിവാദമായി നിൽക്കെയാണ് സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം.
ഇന്ത്യയില്‍ മറ്റൊരുദേശത്തിനും അവകാശപ്പെടാനില്ലാത്ത വിധം സമത്വവും സാഹോദര്യവുമെന്ന മാനവികമായ മൂല്യങ്ങളില്‍ നിന്നാണ് കേരളമെന്ന സങ്കല്പം രൂപപ്പെടുന്നത്. നാല്‍പതുകളില്‍ കേരളമെന്ന ആശയം ഉയര്‍ന്നുവരുമ്പോള്‍ ആധുനിക സമൂഹമെന്ന നിലയില്‍ മലയാളികള്‍ വേറിട്ടൊരു ജീവിതക്രമം കെട്ടിപ്പടുത്തിരുന്നു. കേരളീയ സമൂഹം സ്വന്തമാക്കിയ മൂല്യങ്ങള്‍ പൊടുന്നനെ രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളിലൂടെ കടന്നുപോയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലമുണ്ട് അതിന്.
ദേശീയ പ്രസ്ഥാനം, തൊഴിലാളി പ്രസ്ഥാനം, ജാതി നശീകരണം, മിഷണറി പ്രവര്‍ത്തനം, മത-സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളിലൂടെ രൂപപ്പെട്ടതാണ് കേരളത്തിന്റെ സമത്വ ചിന്തയും സാഹോദ്യരവും. വ്യക്തിയുടെ അന്തസ്സ് എന്ന മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക ക്രമം കെട്ടിപ്പടുക്കാന്‍ ആധുനിക കേരളത്തിന് കഴിഞ്ഞു. ഇത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്ഥമാക്കുന്നു. കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആകര്‍ഷിക്കുന്നത് ഉയര്‍ന്ന വരുമാനം മാത്രമല്ല. കേരളത്തിലെ മനുഷ്യതുല്യമായ അവസരവും അന്തസ്സും അവര്‍ക്ക് ലഭിക്കുന്നു എന്നും സുനിൽ പി ഇളയിടം പറഞ്ഞു.
















Comments