തൃശ്ശൂർ: ബൈക്ക് ഓടിക്കാൻ നൽകാത്തതിന്റെ പേരിൽ ഹീമോഫീലിയ രോഗിയ്‌ക്ക് ക്രൂരമർദ്ദനം.അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. ശ്രീ കേരള വർമ കോളേജിന് സമീപത്തെ മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയ സമയത്താണ് മർദ്ദനമുണ്ടായത്.
സംഭവത്തിൽ വൈശാഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ സ്ഥാപനത്തിലെ ജീവനക്കാരനായ അക്ഷയ് എന്നയാൾ മിഥുനെ തല്ലരുതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വൈശാഖ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം മിഥുൻ വാങ്ങിയ ബൈക്ക് ഓടിക്കാൻ നൽകാത്തതിലാണ് മർദ്ദിച്ചത്. നേരത്തെയും വൈശാഖ് മിഥുനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ പട്ടിയുമായെത്തിയായിരുന്നു നേരത്തെ ഭീഷണി മുഴക്കിയത്.
Comments