പറ്റ്‌ന: ബിഹാറിൽ ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമം. സിവാൻ ജില്ലയിലെ നിർലനഗറിലായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.
പെൺകുട്ടി പഠിച്ചിരുന്ന കോച്ചിംഗ് ക്ലാസിലെ ഇംഗ്ലീഷ് ട്യൂട്ടറായിരുന്നു യുവാവ്. സ്വന്തം പേര് മറച്ചുവെച്ച ഇയാൾ ഹിന്ദു പേരിലാണ് സ്ഥാപനത്തിൽ ജോലി നേടിയതും, വിദ്യാർത്ഥികളുമായി ഇടപഴകിയതും. കോഴ്സ് കഴിഞ്ഞും ഇയാൾ പെൺകുട്ടിയെ പഠന സംബന്ധമായ കാര്യങ്ങൾ പറഞ്ഞ് കോച്ചിംഗ് ക്ലാസിലേക്ക് വിളിച്ച് വരുത്തുക പതിവായിരുന്നു. അങ്ങനെ ഇവർ തമ്മിൽ അടുപ്പത്തിലായി
തുടർന്ന് അടുത്തിടെ ഇരുവരും വിവാഹിതരായി. ഇതിന് ശേഷമാണ് യുവാവ് മുസ്ലീമാണെന്ന് പെൺകുട്ടിയ്‌ക്ക് വ്യക്തമായത്. വിവാഹ ശേഷം താൻ മുസ്ലീമാണെന്നും തന്റെ കൂടെ ജീവിക്കണമെങ്കിൽ മതം മാറണമെന്നും പെൺകുട്ടിയോട് ഇയാൾ പറയുകയായിരുന്നു. ഇതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകി. യുവാവ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
Comments