റോം: ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശം പങ്കുവച്ച് ഒരു ക്രിസ്തുമസ് ദിനം കൂടി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിസ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പാതിരാ കുർബാനയിൽ പങ്കുകൊണ്ടു. സന്തോഷസൂചകമായി കേക്ക് മുറിച്ച് പങ്കുവച്ചു.
യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണമെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പ്രാർത്ഥന ചടങ്ങുകളും പ്രത്യേക ശുശ്രൂഷകളും നടന്നു. യുക്രെയ്‌നിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും കുറിച്ച് പറഞ്ഞ മാർപ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയൽക്കാരപ്പോലും വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്ന് കുറ്റപ്പെടുത്തി.മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാൻസിസിന്റെ പത്താമത് ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്.
രണ്ട് വർഷത്തിന് ശേഷം കൊറോണ നിയന്ത്രണങ്ങളില്ലാത്ത ക്രിസ്തുമസ് ദിനമായതിനാൽ എല്ലായിടങ്ങളിലെയും ക്രിസ്തുമസ് ആഘോഷം പൊലിമയുള്ളതായിരുന്നു. നാടും നഗരവും ക്രിസ്തുമസ് ട്രീയും അലങ്കാര നക്ഷത്രങ്ങളും കൊണ്ട് നിറഞ്ഞു.
Comments