കൊച്ചി: പഠനകാലത്തെ കുറിച്ചും പിതാവിനെ കുറിച്ചുമുള്ള സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ വൈറലാവുന്നു. പിതാവ് ശ്രീനിവാസൻ തന്നെ ഒരിക്കൽ വീട്ടിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നാണ് താരത്തിന്റെ പരാമർശം. ഒരു മനുഷ്യനെ എത്ര വെറുപ്പിക്കാൻ പറ്റുമോ അത്രത്തോളം താൻ വെറുപ്പിച്ചിട്ടുണ്ട്. മൂന്നര വർഷം കോളേജിൽ ആണെന്ന് പറഞ്ഞ് താൻ അധോലോക ജീവിതം നയിക്കുകയായിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നാല് വർഷത്തോളം അച്ഛൻ തന്നെ എഞ്ചിനീയറിംഗ് കോളേജിൽ കൊണ്ടു പോയി ചേർത്തിരുന്നു.എന്നാൽ താൻ ഒരു ആറ് മാസമേ പോയുള്ളു, മൂന്നരക്കൊല്ലം പോയില്ല. അതൊരു മൂന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് അവർ അറിയുന്നതെന്നും അത്രയേ ചെയ്തുള്ളുവെന്നും ധ്യാൻ പറയുന്നു. കോളേജിൽ താൻ കൊടുത്തിരുന്ന അഡ്രസും ഫോൺ നമ്പറുമെല്ലാം തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
”മൂന്നരക്കൊല്ലം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അവരറിയുന്നത് അങ്ങനെയൊരാൾ അവിടെയില്ലെന്ന്. ഇതൊന്നുമറിയാതെ, ഓരോ തവണയും ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ പഠനക്കാര്യമൊക്കെ ചോദിക്കും. രണ്ടു മൂന്ന് സപ്ലി ഉണ്ടെന്ന് ഞാൻ പറയും. ഞാൻ പറയുന്നത് സത്യമാണെന്ന് കരുതി അച്ഛൻ എല്ലാം ക്ലിയർ ചെയ്ത് എടുക്കണം എന്നൊക്കെ പറയും.’ പക്ഷേ ഏത് സപ്ലി! ഞാൻ അങ്ങോട്ട് പോയാലല്ലേ സപ്ലി കിട്ടൂ. ആ മൂന്നരവർഷക്കാലം ഒരു അധോലോക ജീവിതമായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ഞാനത് സിനിമയാക്കാൻ ആഗ്രഹിക്കുന്നു. തിയേറ്ററിൽ മസ്റ്റ് വാച്ചായിരിക്കും. കാരണം ഫുൾ ഇല്ലീഗൽ പരിപാടികളാണ്, മറ്റേ നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്” എന്നാണ് ധ്യാന്റെ തുറന്നുപറച്ചിലുകൾ.















