കോട്ടയം: കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ് മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ആക്രമണത്തിൽ വനിത ടിക്കറ്റ് പരിശോധകയ്‌ക്ക് പരിക്ക്. ഞാറാഴ്ച രാത്രി 11ന് ഗാന്ധിധാം- നാഗർകോവിൽ എക്‌സ്പ്രസിലാണ് സംഭവം. പരിശോധക കോട്ടയം റെയിൽവേ പോലീസിൽ പരാതി നൽകിയതായി എസ്എച്ച്ഒ റെജി പി ജോസഫ് അറിയിച്ചു. ജ്യാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ആണ് കേസ്് എടുത്തിരിക്കുന്നത്
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്‌ളാസിൽ അർജുൻ ആയങ്കി യാത്ര ചെയതത് പരിശോധക ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാൾ വനിത പരിശോധകയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. 2021ൽ രാമനാട്ടുകാര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കിയുടെ പേര് ആദ്യം ഉയർന്നുവന്നത്.
യ
Comments