എറണാകുളം: കളമശേരി മെഡിക്കൽ കോളേജ് വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ്. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് സ്വമേധയാ കൈമാറിയതാണെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമാണ് പിതാവ് പറഞ്ഞത്. പങ്കാളിയെ വിവാഹം കഴിച്ചിരുന്നില്ലെന്നും സംരക്ഷിക്കാൻ സാമ്പത്തിക പ്രയാസമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു ആദ്യ തീരുനമാനമെന്നും പിതാവ് വെളിപ്പെടുത്തി.
മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ അനിൽകുമാറിനെ നേരത്തെ പരിചയമില്ലെന്നും പിതാവ് വ്യക്തമാക്കി. മാനുഷിക പരിഗണനയിലാണ് കുഞ്ഞുങ്ങളില്ലാത്ത അനൂപിന് കുട്ടിയെ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് മൊഴി നൽകിയിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു.
കുഞ്ഞിന്റെ അമ്മ കേരളത്തിൽ തന്നെയുണ്ടെന്നും പിതാവ് സൂചന നൽകിയിട്ടുണ്ട്. കുഞ്ഞിനെ ഏറ്റെടുക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പിതാവ് പറഞ്ഞു. നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കാനുള്ള നീക്കമാണ് വിവാദമായത്.
Comments