ലക്‌നൗ: കാഴ്ച വൈകല്യമുള്ളവർക്ക് ആരാധനാലയങ്ങളിൽ എത്താൻ ശിവ സ്റ്റിക്കുമായി ബി.ടെക് വിദ്യാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപാടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗോരഖ്പൂർ മദൻ മോഹൻ മാളവ്യ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് വിദ്യാരത്ഥികളാണ് ‘ശിവ സ്റ്റിക്ക്’ എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് സ്റ്റിക്ക് രൂപകൽപ്പന ചെയ്തത്. കാഴ്ച വൈകല്യമുള്ളവർക്ക് ആരുടെയും സഹായമില്ലാതെ ആരാധാനാലയങ്ങളിൽ എത്താൻ കഴിയുന്ന തരത്തിലാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്.
കാഴ്ച വൈകല്യമുള്ളവർക്ക് ഭയമില്ലാതെ സ്വന്തമായി യാത്ര ചെയ്യാൻ പ്രാപ്തമാക്കുന്ന ഇൻ-ബിൽറ്റ് സെൻസറും വോയ്സ് റെക്കോർഡിംഗ് ചിപ്പും ശിവ സ്റ്റിക്കിൽ ഉണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സ്റ്റിക്കിൽ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ച് ഓണാക്കുമ്പോൾ വ്യക്തിയെ അവർ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഉപകരണം കൃത്യമായി നയിക്കും. ഒന്നിലധികം തവണ സ്വിച്ച് അമർത്തുമ്പോൾ ആരാധാനലായങ്ങളുടെ പട്ടികയിൽ നിന്ന് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കാഴ്ചയില്ലാത്തവർ യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും അവർക്ക് ഇഷ്ടമുള്ള ആരാധാനയങ്ങളിൽ പോകാനും അവരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
വോയ്സ് റെക്കോർഡർ ചിപ്പ്, അൾട്രാസോണിക് സെൻസർ, ട്രാൻസ്മിറ്റർ, ഫ്‌ലാഷ്ലൈറ്റ് എന്നിവ ഒരു സെൽഫി സ്റ്റിക്കിൽ ഘടിപ്പിച്ചു. 9-ബോൾട്ട് വോയ്സ് റെക്കോർഡർ പ്രവർത്തിപ്പിക്കുന്നതിനായി ഉപകരണത്തിൽ ബാറ്ററിയും സ്ഥാപിച്ചിട്ടുണ്ട്. ഇരുട്ടിൽ വ്യക്തിയെ തിരിച്ചറിയുന്നതിന് ഫ്‌ലാഷ് ലൈറ്റ് സംവിധാനവും സഹായിക്കും. 600-700 രൂപയ്‌ക്ക് ശിവ സ്റ്റിക് ലഭ്യമാകുന്നതാണ്. ശിവരാത്രിയോടനുബന്ധിച്ചാണ് ‘ശിവ സ്റ്റിക്ക്’ എന്ന് പേരിട്ടിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
Comments