തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 07:45 pm IST
FacebookTwitterWhatsAppTelegram

അങ്കാറ: തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ 40,000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരന്തം സംഭവിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 7.8 തീവ്രതയിൽ സംഭവിച്ച ഭൂചലനത്തിന് ശേഷം ഒന്നരാഴ്ച പിന്നിടുമ്പോഴും തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

രക്ഷാദൗത്യത്തിന്റെ 12-ാം ദിവസം ഇത്തരത്തിൽ ജീവനോടെയാണ് ദമ്പതികളെയും അവരുടെ കുഞ്ഞിനെയും സംഘം പുറത്തെടുത്തത്. കിർഗിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യ സംഘമായിരുന്നു ഇതിന് പിന്നിൽ. 49കാരനായ മുഹമ്മദ് അക്കർ, ഭാര്യയും 40-കാരിയുമായ റാഗഡ, 12 വയസുള്ള അവരുടെ മകൻ എന്നിവരെ സംഘം പുറത്തെടുക്കുകയായിരുന്നു. തുർക്കിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന അന്റക്ക്യയിലുള്ള അപ്പാർട്ട്‌മെന്റ് ബിൽഡിംഗ് തകർന്നുവീണിടത്ത് പരിശോധന നടത്തിയപ്പോഴാണ് മൂവരെയും ജീവനോടെ പുറത്തെടുക്കാനായത്.

മൂന്ന് പേരും 296 മണിക്കൂറുകളായിരുന്നു ജീവനും കൈകളിൽ പിടിച്ച് അവിശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്നതെന്ന് രക്ഷാദൗത്യ സംഘം പ്രതികരിച്ചു. പുറത്തെടുത്ത ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 വയസുള്ള മകന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കൂടി ലഭിച്ചിരുന്നു. ഇവരും ദമ്പതികളുടെ മക്കളാണ്.

മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയും അച്ഛനും അവരുടെ അതിജീവനത്തിന്റെ കഥ അധികൃതരോട് വിശദീകരിച്ചിരുന്നു. ”സ്വന്തം മൂത്രം കുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കിയത്. സമീപത്തെവിടെയോ മക്കളുണ്ടെന്ന് അറിയാവുന്നതിനാൽ അവരെ ഉറക്കെയുറക്കെ വിളിച്ചിരുന്നു. ആദ്യത്തെ രണ്ട്, മൂന്ന് ദിവസം മക്കൾ പ്രതികരിച്ചെങ്കിലും പിന്നീട് അവരുടെ ശബ്ദം കേൾക്കാതെയായി. ” മൂന്ന് മക്കളെയും നഷ്ടപ്പെട്ട പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭൂചലനം ഏറ്റവും രൂക്ഷമായി പ്രദേശങ്ങളിലൊന്നാണ് ദമ്പതികൾ താമസിച്ചിരുന്ന അന്റക്ക്യ. നിലവിൽ തുർക്കിയിലെ രണ്ട് പ്രവിശ്യകളിലൊഴികെ ശേഷിക്കുന്ന ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: EarthquakeTURkey earthquake
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies