തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തകർന്ന കെട്ടിടത്തിനടിയിൽ 12 ദിവസം; ദമ്പതികൾ അതിജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 07:45 pm IST
FacebookTwitterWhatsAppTelegram

അങ്കാറ: തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇതുവരെ 40,000 ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദുരന്തം സംഭവിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. 7.8 തീവ്രതയിൽ സംഭവിച്ച ഭൂചലനത്തിന് ശേഷം ഒന്നരാഴ്ച പിന്നിടുമ്പോഴും തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

രക്ഷാദൗത്യത്തിന്റെ 12-ാം ദിവസം ഇത്തരത്തിൽ ജീവനോടെയാണ് ദമ്പതികളെയും അവരുടെ കുഞ്ഞിനെയും സംഘം പുറത്തെടുത്തത്. കിർഗിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യ സംഘമായിരുന്നു ഇതിന് പിന്നിൽ. 49കാരനായ മുഹമ്മദ് അക്കർ, ഭാര്യയും 40-കാരിയുമായ റാഗഡ, 12 വയസുള്ള അവരുടെ മകൻ എന്നിവരെ സംഘം പുറത്തെടുക്കുകയായിരുന്നു. തുർക്കിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന അന്റക്ക്യയിലുള്ള അപ്പാർട്ട്‌മെന്റ് ബിൽഡിംഗ് തകർന്നുവീണിടത്ത് പരിശോധന നടത്തിയപ്പോഴാണ് മൂവരെയും ജീവനോടെ പുറത്തെടുക്കാനായത്.

മൂന്ന് പേരും 296 മണിക്കൂറുകളായിരുന്നു ജീവനും കൈകളിൽ പിടിച്ച് അവിശിഷ്ടങ്ങൾക്കിടയിൽ കിടന്നിരുന്നതെന്ന് രക്ഷാദൗത്യ സംഘം പ്രതികരിച്ചു. പുറത്തെടുത്ത ഉടൻ തന്നെ മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 വയസുള്ള മകന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കൂടി ലഭിച്ചിരുന്നു. ഇവരും ദമ്പതികളുടെ മക്കളാണ്.

മൂന്ന് മക്കളെയും നഷ്ടപ്പെട്ട അമ്മയും അച്ഛനും അവരുടെ അതിജീവനത്തിന്റെ കഥ അധികൃതരോട് വിശദീകരിച്ചിരുന്നു. ”സ്വന്തം മൂത്രം കുടിച്ചാണ് ദിവസങ്ങൾ തള്ളിനീക്കിയത്. സമീപത്തെവിടെയോ മക്കളുണ്ടെന്ന് അറിയാവുന്നതിനാൽ അവരെ ഉറക്കെയുറക്കെ വിളിച്ചിരുന്നു. ആദ്യത്തെ രണ്ട്, മൂന്ന് ദിവസം മക്കൾ പ്രതികരിച്ചെങ്കിലും പിന്നീട് അവരുടെ ശബ്ദം കേൾക്കാതെയായി. ” മൂന്ന് മക്കളെയും നഷ്ടപ്പെട്ട പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഭൂചലനം ഏറ്റവും രൂക്ഷമായി പ്രദേശങ്ങളിലൊന്നാണ് ദമ്പതികൾ താമസിച്ചിരുന്ന അന്റക്ക്യ. നിലവിൽ തുർക്കിയിലെ രണ്ട് പ്രവിശ്യകളിലൊഴികെ ശേഷിക്കുന്ന ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags: EarthquakeTURkey earthquake
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies