ശ്രീനഗർ: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ 16-ഓളം വീടുകൾ തകർന്നു. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുത ടവറുകളും നിലംപൊത്തി. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഗൂൾ എന്ന പട്ടണത്തിനടുത്തുള്ള ദുക്‌സർ ദൽവ ഗ്രാമത്തിലാണ് അപകടം.
മണ്ണിടിച്ചിലിന്റെ പിന്നിലെ കാരണം കണ്ടെത്തുന്നതിനായി ജിയോളജിക്കൽ സർവ്വേയുടെ വിദഗ്ധ സംഘം നാളെ ഗ്രാമം സന്ദർശിക്കും. ഗ്രാമത്തിലൂടെ കടന്നുപോകുന്ന 33 കെവി വൈദ്യുതി ലൈൻ തകർന്നതിനെ തുടർന്ന് ഗൂളിലെ വിവിധ പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം നിലച്ചിരുന്നു. അപകടത്തിൽപ്പെട്ട വിവിധ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.
പ്രദേശത്ത് ഉണ്ടായ അനധികൃത തുരങ്ക നർമ്മാണത്തിന്റെ ഭാഗമായാണ് മണ്ണിടിച്ചൽ ഉണ്ടായതെന്ന് ദുരിതബാധിത കുടുംബങ്ങൾ പറയുന്നു.
ജമ്മുവിലെ ഗന്ദർബാൽ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകളും കടകളും ഉൾപ്പെടെ തകരുകയും. കന്നുകാലികൾ നശിക്കുകയും ചെയ്തു. കൂടാതെ ശ്രീനഗർ സോൻമാർഗ് റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
Comments