ലക്നൗ: സംസ്ഥാന ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്ന ക്ഷേത്ര സന്ദർശനം നടത്തി. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് വിധാൻ സഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധനമന്ത്രി സുരേഷ് ഖന്ന ക്ഷേത്ര സന്ദർശനം നടത്തിയത്. 2017-ന് ശേഷമുള്ള യോഗി സർക്കാരിന്റെ ഏഴാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നത്.
‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുപിയിലെ കുറ്റകൃത്യങ്ങൾ തുടച്ച് നീക്കി സംസ്ഥാനത്ത് സമാധാനന്തരീഷം സൃഷിടിച്ചിരിക്കുകയാണ്. സംസ്ഥാനം തികച്ചും വികസനത്തിന്റെ പാതയിലൂടെ മാത്രമാണ് സഞ്ചരിക്കുന്നത്. സർക്കാർ പ്രധാനമായും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കും’. ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു.
തിങ്കളാഴ്ചയാണ് ഉത്തർപ്രദേശിൽ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ വിധാൻ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഗവർണർ ആനന്ദീ ബെൻ പട്ടേൽ സംസാരിച്ചു. യുവാക്കൾ, സ്ത്രീകൾ, കൃഷിക്കാർ, വ്യവസായികൾ, എന്നിവരുടെ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരമാർഗകൾ സ്വീകരിക്കുമെന്നും യുപി സർക്കാർ നടത്തിയ നിക്ഷേപ സംഗമത്തിൽ രാജ്യത്തിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ നിക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഇതിലൂടെ ഏകദേശം 94 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ആഗോള നിക്ഷേപ ഉച്ചകോടിയിൽ 33.50 ലക്ഷം രൂപയുടെ വിദേശ നിക്ഷേപങ്ങളും 19,058 ധാരണാ പത്രങ്ങളിലും ഒപ്പ് വെച്ചതായി സർക്കാർ അറിയിച്ചിരുന്നു. സംസ്ഥാന ബജറ്റ് ഉത്തർപ്രദേശിലെ 25 കോടി ജനങ്ങളുടെ താൽപര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു.
Comments