അമൃത്സർ: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ ആഞ്ഞടിച്ചു. ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ കഴിഞ്ഞ ദിവസം അജ്നാല പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു.സംസ്ഥാനത്തെ ക്രമസമാധാന നില ഭയാനകമാണെന്നും ഇതിനെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പഞ്ചാബിൽ നടക്കുന്ന കാര്യങ്ങളിലോന്നും മുഖ്യമന്ത്രിക്ക് ശ്രദ്ധയില്ലെന്നും നടപടി സ്വീകരിക്കാൻ ഭയമാണെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഞായറാഴ്ച പറഞ്ഞു.
‘അജ്നാല സംഭവത്തിൽ നടപടി സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഉത്തരവ് ലഭിച്ചിരിക്കാം. പഞ്ചാബിൽ ക്രമസമാധാന നില വഷളായി,” എന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി. ”അജ്നാല സംഭവദിവസം ഭഗവന്ത് മാൻ അരവിന്ദ് കെജ്രിവാളിനൊപ്പം മുംബൈയിൽ ഇരിക്കുകയായിരുന്നു, രീതിയിൽ മറ്റൊരു സർക്കാരിനും പ്രവർത്തിക്കാൻ കഴിയില്ല.” അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാരിന് സംസ്ഥാനത്തെ ക്രമസമാധാനം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും പഞ്ചാബിലെ ആം ആദ്മി സർക്കാരിന് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്രത്തിന് ക്രമസമാധാനം ഏറ്റെടുക്കേണ്ടിവരുമെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി.
Comments