കൊച്ചിക്ക് അനുകരിക്കാൻ മാലിന്യ സംസ്കരണത്തിന്റെ ഇൻഡോർ മോഡൽ; 33 ലക്ഷം ജനസംഖ്യയുള്ള ഇൻഡോർ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയതെങ്ങിനെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കൊച്ചിക്ക് അനുകരിക്കാൻ മാലിന്യ സംസ്കരണത്തിന്റെ ഇൻഡോർ മോഡൽ; 33 ലക്ഷം ജനസംഖ്യയുള്ള ഇൻഡോർ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയതെങ്ങിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 01:10 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ വലിയ സംസ്ഥങ്ങളിലൊന്നായ മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമാണ് ഇൻഡോർ. ഇവിടുത്തെ ജനസംഖ്യ 33 ലക്ഷമാണ്. ഇൻഡോർ മിനി മുബൈ എന്നാണ് അറിയപ്പെടുന്നത്. മധ്യപ്രദേശിന്റെ വിദ്യാഭ്യാസ ഹബ്ബ് കൂടിയാണ് ഇൻഡോർ. ഇത്രയധികം ജനബാഹുല്യം ഉണ്ടായിരുന്ന ഈ നഗരം മുൻപ് ഒരു മാലിന്യക്കൂമ്പാരമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും സുന്ദമായ നഗരമാണ് ഇൻഡോർ.
അതെ ഇൻഡോർ ഒരു അദ്‌ഭുതമാണ്.ഒരു നഗരത്തിന്റെ രാഷ്‌ട്രീയ – ഭരണ നേതൃത്വവും ജനതയും തങ്ങളുടെ ഇച്ഛാശക്തിയും അർപ്പണബോധവും കൊണ്ട് നഗരമാലിന്യത്തെ എതിരിട്ട് തോൽപ്പിച്ച കഥയാണ് ഇൻഡോറിന്റേത്.

മറ്റെല്ലാ നഗരങ്ങളെയും പോലെ മാലിന്യം ശേഖരിക്കുന്നതിന് വേണ്ടിയുള്ള ബിന്നുകൾ നിറഞ്ഞതായിരുന്നു ഇൻഡോറിലെ തെരുവുകളും. ആ ബിന്നുകളിൽ ജൈവ – അജൈവ മാലിന്യങ്ങൾ കൂടിക്കിടന്നിരുന്നു. ബിന്നുകൾ നിറഞ്ഞു കവിഞ്ഞു മാലിന്യങ്ങൾ താഴെ നിരത്തിൽ ചിതറിക്കിടന്നിരുന്നു.അവ ഈച്ചയാർത്ത് പകർച്ചവ്യാധികളുടെ സംഭരണ കേന്ദ്രങ്ങളായി മാറിയിരുന്നു. മുമ്പ്, വീട്ടുകാർ തെരുവിന്റെ മൂലകളിലെ വലിയ ചവറ്റുകുട്ടകളിലും പരിസരത്തും മാലിന്യം തള്ളും. ഈ മാലിന്യം തള്ളുന്ന സ്ഥലങ്ങൾക്ക് ചുറ്റും കന്നുകാലികളും തെരുവ് നായ്‌ക്കളും ഈച്ചകളും കൂട്ടം കൂടും . ഒരു സ്വകാര്യ കരാർ കമ്പനി ഈ പോയിന്റുകളിൽ നിന്ന് അവരുടെ സൗകര്യത്തിനു യാതൊരു തത്വദീക്ഷയുമില്ലാതെ മാലിന്യങ്ങൾ ക്രമരഹിതമായി ശേഖരിക്കും.

2016 ൽ ഇൻഡോർ കോർപറേഷൻ ധൈര്യപൂർവ്വം ആ തീരുമാനമെടുത്തു . പൊതുനിരത്തിൽ നിന്നും മാലിന്യ സംഭരണികൾ അവർ പൂർണ്ണമായും ഒഴിവാക്കി. അതിനു ശേഷം IMC എല്ലാ ദിവസവും വീടുകളിൽ നിന്ന് മാലിന്യങ്ങൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങി. പതിയെ പതിയെ ഇൻഡോർ നഗര വാസികളോട് മാലിന്യങ്ങൾ വേർതിരിച്ചു നൽകാൻ കോർപറേഷൻ ആവശ്യപ്പെടാൻ തുടങ്ങി. പിന്നീടുണ്ടായത് ഒരു ഭഗീരഥ പ്രയത്നമായിരുന്നു. മാലിന്യ വേർതിരിവ് ആരംഭിച്ചപ്പോൾ 80% ആളുകളും മാലിന്യം വേർതിരിക്കില്ലായിരുന്നു. പക്ഷെ കോർപറേഷൻ പിൻവാങ്ങിയില്ല , എന്തുകൊണ്ടാണ് അവർക്ക് മാലിന്യങ്ങൾ വേർതിരിക്കാനാവാത്തത് എന്ന് ജനങ്ങളോട് ചോദിയ്‌ക്കാൻ തുടങ്ങി. ഒന്നും രണ്ടുമല്ല 33 ലക്ഷത്തിൽ പരം ജനങ്ങളെ ആണ് അവർ ഉദ്ബുദ്ധരാക്കിയത്.

തുടക്കത്തിൽ ജനങ്ങളുടെ സഹകരണം തീരെക്കുറവായിരുന്നു . പ്രാരാബ്ധങ്ങളുടെയും വിയോജിപ്പുകളുടെയും ഭാണ്ഡക്കെട്ടുകൾ തന്നെ അവർ തുറന്നു വെച്ചു. അവരുടെ എല്ലാ പ്രശ്നങ്ങളും മുനിസിപ്പാലിറ്റി പരിഹരിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.”ഒത്തു പിടിച്ചാൽ മലയും പോരും” എന്നുള്ള ആപ്തവാക്യത്തെ അന്വര്ഥമാക്കിക്കൊണ്ട് ഈ സമയത്ത്, IMC ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കുകയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യാനും പരിഹരിക്കാനും ഉത്തരവിട്ടു. ഇൻഡോറിന്റെ നല്ല നാളേക്ക് മുനിസിപ്പാലിറ്റിയോട് സഹകരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഈ പദ്ധതിയിലെ ഏറ്റവും പ്രധാന റോൾ വഹിച്ചത് ലാഭേച്ഛ കൂടാതെ പ്രവർത്തിച്ച എൻജിഒകളായിരുന്നു. മാലിന്യം വേർതിരിക്കുന്നത് എന്തുകൊണ്ട് പ്രധാനമാണെന്ന് എൻജിഒകൾ വീട് വീടാന്തരം നടന്ന് വിശദീകരിച്ചു. ഒടുവിൽ ആ നഗരം മാലിന്യങ്ങൾ വേർതിരിച്ചു നല്കാൻ തുടങ്ങി. അങ്ങിനെ “ഉറവിടത്തിൽ തന്നെ 100% മാലിന്യ വേർതിരിവ്” എന്ന ഒന്നാം ഘട്ടം കഴിഞ്ഞു .
അടുത്ത കടമ്പ മാലിന്യ ശേഖരണമായിരുന്നു. ഗാർബേജ് വാൻ ‘കമാൻഡ് സെന്റർ’ പ്രോജക്ട് എന്ന പേരിൽ മാലിന്യ സംഭരണവും നീക്കവും നിയന്ത്രിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം തുടങ്ങി. കമ്പ്യൂട്ടർ നിയന്ത്രിത നെറ്റ് വർക്കിലൂടെ വീടുതോറുമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന വാനുകളുടെ റൂട്ട് ട്രാക്ക് ചെയ്യാൻ തുടങ്ങി. എല്ലാ ഇടത്തും എല്ലാ ദിവസവും മാലിന്യ ശേഖരണ വാനുകൾ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കി. ജനപഥങ്ങളുടെ പെരുമാറ്റരീതികളെ ആഴത്തിൽ പഠിച്ചു അവരുടെ സൗകര്യത്തിനു മാലിന്യ ശേഖരണക്കാർ പ്രവർത്തിക്കാൻ തുടങ്ങി.
“ഉദാഹരണത്തിന്, ഒരു പ്രദേശത്ത്, ആളുകൾ രാവിലെ 10 നും 11 നും മുമ്പായി ഉണരില്ല എന്നിരിക്കട്ടെ , രാവിലെ മാലിന്യം ശേഖരിക്കാൻ അവിടെ പോയിട്ട് കാര്യമില്ല. അങ്ങിനെയുള്ള പ്രദേശത്തേക്ക് ഉച്ചയ്‌ക്ക് ശേഷമാണ് വാനുകൾ പോകുന്നത്,” ഇതിനായി പ്രത്യേകം പ്ലാനർമാരെ നിയോഗിച്ചു.

വളരെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനായി മത സഥാപനങ്ങൾ സ്‌കൂളുകൾ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി. ഏതൊരു ജനതയുടെയും ചാലക ശക്തി വിദ്യാർത്ഥികളാണ്.അതുകൊണ്ടു തന്നെ ആ വിഭാഗത്തെ ആണ് ഇൻഡോർ മുനിസിപ്പാലിറ്റി ഇക്കാര്യത്തിൽ കൂട്ടു പിടിച്ചത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചു ശുചിത്വ മത്സരങ്ങൾ, കുട്ടികൾക്കായി വൃത്തിയുള്ള നഗരം പ്രതിജ്ഞയെടുക്കൽ ഒക്കെ നടത്തി. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്താൻ മതനേതാക്കളെ ഉൾപ്പെടുത്തി വലിയൊരു സംവിധാനം തന്നെയുണ്ടാക്കി.

അടുത്ത വിഭാഗം ഉദ്യോഗസ്ഥരായിരുന്നു. ഈ വകുപ്പിലെ ജോലിപ്പേര് പോലും സൂക്ഷ്മമായി തിരഞ്ഞെടുത്തു. ഉദാഹരണത്തിന്, സഫായി മിത്ര (വൃത്തിയുടെ സുഹൃത്ത്). മാലിന്യ നിർമ്മാർജ്ജനത്തിൽ ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും നന്നായി പ്രവർത്തിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തുകൊണ്ട് ഉദ്യോഗസ്ഥർ നന്നായി പ്രവർത്തിക്കുന്നുവെന്ന് IMC ഉറപ്പുവരുത്തി.

വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ നഗരത്തിലുടനീളമുള്ള 10 ട്രാൻസ്ഫർ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകും, അവിടെ ജീവനക്കാർ മാലിന്യം ശരിയായി വേർതിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ ട്രാൻസ്ഫർ സ്റ്റേഷനുകളിൽ നിന്നാണ് മാലിന്യങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. ഈ സ്ഥാപനത്തിൽ, പ്രതിദിനം 645 ടൺ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ 300-ഓളം തൊഴിലാളികൾ വേർതിരിക്കുന്നു. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ റീസൈക്ലിംഗ് വ്യവസായത്തിനോ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്ന കമ്പനികൾക്കോ വിൽക്കുന്നു. പുനരുപയോഗിക്കാനാവാത്ത മാലിന്യങ്ങൾ സമീപത്തെ സിമന്റ് പ്ലാന്റിലേക്കു മറ്റും. ബാക്കി വരുന്നവ എം.പി. റൂറൽ റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ റോഡുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കും. ഇത് കൂടാതെ പ്രതിദിനം 550 ടൺ ജൈവമാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് കമ്പോസ്റ്റാക്കി മാറ്റി കർഷകർക്കും ലാൻഡ്സ്കേപ്പർമാർക്കും വളമായി വിൽക്കുന്നു. കർഷകർക്ക് ചിലപ്പോൾ ഇത് സൗജന്യമായി നൽകും.

നിർമ്മാണ മാലിന്യങ്ങൾ ഒരു പ്രത്യേക സ്വകാര്യ സ്ഥാപനത്തിലേക്ക് അയക്കുന്നു, അവിടെ അത് വ്യത്യസ്ത വലുപ്പത്തിൽ പൊടിക്കുന്നു, തുടർന്ന് ഇഷ്ടികകൾ, ടൈലുകൾ, നടപ്പാതകളിലേക്കുള്ള മെറ്റീരിയലുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നു, ഇത് സർക്കാർ അതിന്റെ NREGA യ്‌ക്കും മറ്റ് പൊതുമരാമത്ത് പരിപാടികൾക്കും വേണ്ടി വാങ്ങുന്നു. .
ഇൻഡോറിലെ ഏറ്റവും വലിയ മാലിന്യം തള്ളുന്ന സ്ഥലത്താണ് ഈ കേന്ദ്ര മാലിന്യ സംസ്‌കരണ സൗകര്യം നിർമ്മിച്ചിരിക്കുന്നത്. 2018-ൽ മുനിസിപ്പൽ കോർപ്പറേഷൻ ‘പൈതൃക’ മാലിന്യങ്ങൾ വേർതിരിക്കാനും സൗകര്യം വൃത്തിയാക്കാനും യന്ത്രങ്ങൾ വാടകയ്‌ക്കെടുത്തു. വൃത്തിയാക്കിയ ഈ മാലിന്യം തള്ളുന്ന സ്ഥലത്തിന്റെ ഒരു ഭാഗം മരങ്ങൾ നട്ടുപിടിപ്പിച്ച് ഇപ്പോൾ പാർക്കാക്കി മാറ്റുകയാണ്.

ഭക്ഷ്യ വശിഷ്ടങ്ങളുടെ വികേന്ദ്രീകൃത മാലിന്യ സംസ്കരണമായിരുന്നു അടുത്ത പടി. ഓരോ തെരുവിലുമുള്ള തട്ടുകടകളും ചായക്കടകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഭക്ഷ്യ അവശിഷ്ടങ്ങൾ സംസ്കരിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി.എല്ലാ ഭക്ഷണശാലകളും ഭക്ഷണാവശിഷ്ടങ്ങൾ വേർതിരിച്ച് തെരുവിന്റെ ഒരറ്റത്തുള്ള ട്രാഫിക് ട്രയാംഗിളിനുള്ളിലെ ചെറിയ പൂന്തോട്ടത്തിലേക്ക് വെക്കുന്നു. ദിവസവും രാത്രി 10 മണിയോടെ, കമ്പോസ്റ്റിംഗ് മാനേജിംഗ് എൻ‌ജി‌ഒയുടെഓപ്പറേഷൻ ടീം ചവറ്റുകുട്ടകൾ തൂക്കി കമ്പോസ്റ്റിംഗ് വാനിലേക്ക് മാറ്റുന്നു. മൊബൈൽ വാനിലെ പ്രാഥമിക കമ്പോസ്റ്റിംഗിന് ശേഷം, കംപ്രസ് ചെയ്ത മാലിന്യങ്ങൾ തുടർ സംസ്കരണത്തിനായി മറ്റൊരു കേന്ദ്രത്തിലേക്ക് അയയ്‌ക്കുന്നു. ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ മാലിന്യത്തിന്റെ അളവ് രേഖപ്പെടുത്തുകയും ഓരോ ഭക്ഷണക്കട ഉടമയുടെയും കൈവശമുള്ള ഒരു ചെറിയ ബുക്ക്ലെറ്റിൽ എഴുതുകയും ചെയ്യുന്നു. കടകൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ തൂക്കത്തിന്റെ അടിസ്ഥാനത്തിൽ അവരോട് നിശ്ചിത ചാർജ് ഈടാക്കുന്നു.

ഈ രീതി കട ഉടമകൾക്കും പ്രയോജനകരമാണ്. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച് അവർ മനസ്സിലാക്കുന്നു, ഈ പാഴാക്കുന്നത് കുറയ്‌ക്കുകയാണെങ്കിൽ പണം ലാഭിക്കാൻ കഴിയുമെന്ന് ഹോട്ടലുകൾക്ക് ബോധ്യം വരുന്നു. ഡിസ്പോസിബിൾ പത്രങ്ങളുടെ അമിത ഉപയോഗമായിരുന്നു ഇൻഡോർ നേരിട്ട മറ്റൊരു ഭീഷണി.പടിപടിയായി ഡിസ്പോസിബിൾ പാത്രങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവന്നു. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഡിഷ് വാഷറുകൾ ഉപയോഗിക്കാൻ തുടങ്ങി.

മാലിന്യത്തിൽ നിന്നും ഇന്ധനം
പച്ചക്കറി, പഴം, പുഷ്പ വിപണികളിൽ നിന്നുള്ള മാലിന്യങ്ങളുടെ വികേന്ദ്രീകൃത സംസ്കരണത്തിനായി, ജൈവമാലിന്യങ്ങളെ മീഥേനാക്കി മാറ്റുന്ന ബയോമെത്തനേഷൻ സൗകര്യം ഇൻഡോറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രതിദിനം ഏകദേശം 20 ടൺ മാലിന്യം ശേഖരിക്കപ്പെടുകയും 750-800 കിലോഗ്രാം ജൈവ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസായി (ബയോസിഎൻജി) മാറ്റുകയും ചെയ്യുന്നു. ഇങ്ങിനെ ഉൽപ്പാദിപ്പിക്കുന്ന വാതകം സിറ്റി ബസുകൾ ഓടിക്കാൻ ഉപയോഗിക്കുന്നു, കൂടാതെ ഹോട്ടലുകൾക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനും സബ്സിഡി നിരക്കിൽ പാചക ഇന്ധനമായി വിൽക്കുന്നു. പൂ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നു (ഒരു ദിവസം 1-2 ടൺ), കൂടാതെ സ്ലറിയിൽ കലർത്തി കമ്പോസ്റ്റ് നിർമ്മിക്കുന്നു.

റോഡ് വൃത്തിയാക്കൽ
എല്ലാ രാത്രിയിലും, 800 കിലോമീറ്റർ പ്രധാന റോഡുകൾ യന്ത്രങ്ങൾ ഉപയോഗിച്ച് തൂത്തുവാരുന്നു, ഫുട്പാത്ത്, റോഡ് ഡിവൈഡറുകൾ എന്നിവ വെള്ളം കഴുകുന്നു. ഇതിനായി എല്ലാ രാത്രിയിലും 400 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു. ഇങ്ങിനെ ഉപയോഗിക്കുന്നത് ശുദ്ധജലമല്ല. ഇതിൽ ഭൂരിഭാഗവും IMC സ്ഥാപിച്ച മൂന്ന് മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള വെള്ളം റീസൈക്കിൾ ചെയ്തതാണ്.

ശുചിത്വ സർവ്വേ
സ്വച്ച് ഭാരത് അഭിയാൻന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓരോ നഗരങ്ങളിലും ശുചിത്വ സർവ്വേ കൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രോതസ്സിൽ തന്നെയുള്ള വേർതിരിക്കാൻ ,മാലിന്യ സംസ്‌കരണം,ഖരമാലിന്യ സംസ്‌കരണ ചെലവുകളുടെ നിയന്ത്രണം,എന്നിങ്ങിനെ വിവിധ പരാമീറ്ററുകൾ ഉപയോഗിച്ചാണ് ഈ സർവ്വേ നടത്തുന്നത്. 100,000-ത്തിലധികം ജനസംഖ്യയുള്ള 100 നഗരങ്ങളിൽ, നടത്തിയ സർവ്വേയിൽ 2016-ൽ ഇരുപത്തി അഞ്ചാം സ്ഥാനമായിരുന്നു ഇൻഡോറിന് .എന്നാൽ 2017-ൽ ഇൻഡോർ ഒന്നാം സ്ഥാനത്തെത്തി, 2019-ലും , ഇൻഡോർ ഒന്നാം സ്ഥാനത്തെത്തി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ രണ്ടാം സ്ഥാനവും ചണ്ഡീഗഢും ന്യൂഡൽഹിയും രണ്ടാം സ്ഥാനത്തെത്തി.

അങ്ങിനെ ഇന്ത്യക്ക് മാത്രമല്ല ,ലോകത്തിനു തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ മാതൃകയാണ് ഇൻഡോർ .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് അഭിയാൻ ആണ് ഇൻഡോറിലെ ഈ നേട്ടങ്ങൾക്ക് പിന്നിലെ ചാലക ശക്തി . ഇൻഡോറിലെ മുൻ മേയർ മാലിനി ലക്ഷ്മൺ സിങ് ഗൗഡയും ഇപ്പോഴത്തെ മേയർ പുഷ്യമിത്ര ഭാർഗ്ഗവയും മാലിന്യത്തോട് സന്ധിയില്ലാ സമരത്തിലാണ്. ഇവരുടെ സക്രിയമായ നേതൃത്വമാണ് ഒരു തരത്തിൽ പറഞ്ഞാൽ ഇൻഡോറിന് ഈ നേട്ടം ഉണ്ടാക്കി കൊടുത്തത്. മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് ഇൻഡോർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഉറച്ച പിന്തുണയുമായി മധ്യപ്രദേശ് സർക്കാരും അവിടുത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കൂടെയുണ്ട് .

ഇൻഡോർ കേരളത്തിനും കൊച്ചിക്കും ഒരു മാതൃകയാണ്. 33 ലക്ഷം ജനങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത വൻകിട ചെറുകിട വ്യവസായങ്ങളും ഉള്ള ഈ മഹാനഗരത്തിനു മാലിന്യങ്ങളെ നിയന്ത്രിക്കാനും പുനരുപയോഗിക്കാനും ആകുമെങ്കിൽ എന്തുകൊണ്ടും കൊച്ചി പോലെ ഒരു ചെറുകിട പട്ടണത്തിനും അത് സാധിക്കും .വേണ്ടത് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും ആ ഭരണകൂടത്തോട് സഹകരിക്കുന്ന ഒരു ജനതയുമാണ്.അതില്ലാത്തയിടത്തോളം കേരളത്തിൽ ബ്രഹ്മപുരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും .മധ്യപ്രദേശിലാകട്ടെ ഇൻഡോറിലെ നല്ല മാതൃകയെ പിന്തുടർന്ന് ഭോപ്പാൽ ,ഗ്വാളിയോർ ജബൽപൂർ എന്നീ നഗരങ്ങളും മാലിന്യ നിര്മ്മാര്ജ്ജനത്തിൽ മുന്നോട്ട് കുതിക്കുകയാണ്.

 

രാധ ശങ്കരമംഗലം
( എൻവിറോൺമെന്റൽ എഞ്ചിനീയർ ആണ് ലേഖിക)

Tags: PREMIUMwaste managementbrahmapuram
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies