അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതിയുടെ പരിസരത്തുള്ള മുസ്ലിം പള്ളി മൂന്ന് മാസത്തിനകം നീക്കം ചെയ്യാൻ അധികാരികളോട് സുപ്രീം കോടതി തിങ്കളാഴ്ച നിർദ്ദേശിച്ചു. കെട്ടിടം നിൽക്കുന്നത് റദ്ദാക്കപ്പെട്ട പാട്ട വസ്തുവിലാണെന്നും അവർക്ക് അത് അവകാശമായി ആവശ്യപ്പെടാനാവില്ലെന്നും പറഞ്ഞു കോടതി പറഞ്ഞു. ഇന്ന് മുതൽ മൂന്ന് മാസത്തിനുള്ളിൽ നിർമാണം നീക്കം ചെയ്തില്ലെങ്കിൽ, ഹൈക്കോടതി ഉൾപ്പെടെയുള്ള അധികാരികൾക്ക് അവ നീക്കം ചെയ്യാനോ പൊളിക്കാനോ അവസരമുണ്ടാകുമെന്ന് ജസ്റ്റിസ് എംആർ ഷായുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ 2017 നവംബറിലെ ഉത്തരവിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡും നൽകിയ ഹര്ജിയിലാണ് തീർപ്പ്.

ജസ്റ്റിസ് സിടി രവികുമാർ ഉൾപ്പെട്ട ബെഞ്ച്, മുസ്ലീം പള്ളിക്ക് സമീപത്ത് സ്ഥലം അനുവദിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാരിന് നിവേദനം നൽകാൻ ഹരജിക്കാർക്ക് അനുമതി നൽകി. മസ്ജിദ് എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ സമവായത്തിലെത്താൻ കക്ഷികളോട് നേരത്തെ നിർദേശം നൽകിയിരുന്നു.
1950കൾ മുതൽ പള്ളി അവിടെയുണ്ടായിരുന്നുവെന്നും വെറുതെ പുറത്ത് പോകാൻ ആവശ്യപ്പെടാനാകില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. കെട്ടിടത്തിൽ മുസ്ലീങ്ങൾ നമസ്‌കാരം നടത്തുന്നുണ്ടെന്നും സിബൽ പറഞ്ഞു. ഹൈക്കോടതിക്ക് പുറത്ത് റോഡിന് കുറുകെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും അത് ഹൈക്കോടതി പരിസരത്താണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ” 2017ൽ സർക്കാർ മാറി, അതോടെ എല്ലാം മാറി. പുതിയ സർക്കാർ രൂപീകരിച്ച് 10 ദിവസത്തിന് ശേഷമാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. അവർ ബദൽ സ്ഥലം അനുവദിച്ചാൽ അവിടേക്ക് മാറുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല, ”അദ്ദേഹം പറഞ്ഞു.

യുപി സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്, ഭൂമി സർക്കാരിന്റേതാണെങ്കിലും ബോർഡിന്റെ കൈവശമാണ് എന്നും പൊതു ഉപയോഗത്തിനുള്ള പള്ളിയാണിതെന്നും വാദിച്ചു. മറ്റൊരിടത്തേക്ക് മാറ്റാൻ തങ്ങൾക്ക് സമ്മതമാണെന്നും അവിടെ നമസ്‌കരിക്കണമെന്ന് ശഠിക്കുന്നില്ലെന്നും അവർ പറഞ്ഞു.

ഇത് പൂർണമായും വഞ്ചനാപരമായ കേസാണെന്നും ഹർജിക്കാരൻ അനാവശ്യമായി വിഷയത്തിന് മതത്തിന്റെ നിറം നൽകിയെന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. ”സ്വകാര്യ പാട്ടഭൂമിയിൽ ഒരാൾക്ക് വഖഫ് സൃഷ്ടിക്കാൻ കഴിയില്ല,അതൊരു നസുൽ ഭൂമിയായിരുന്നു. പട്ടയ വ്യവസ്ഥകൾ പ്രകാരം അവിടെ പള്ളി ഉയർത്താൻ അനുവാദമില്ലായിരുന്നു. അനുമതിയില്ലാതെയാണ് അവിടെ ടിൻ ഷീറ്റ് കെട്ടിടം ഉയർത്തിയത്,”

”രണ്ടുതവണ പുതുക്കൽ അപേക്ഷകൾ ഉണ്ടായിരുന്നു, പള്ളി നിർമ്മിച്ചതാണെന്നും അത് പൊതുജനങ്ങൾക്കായി ഉപയോഗിച്ചതാണെന്നും ഉള്ള യാതൊരു സംസാരവും ഉണ്ടായില്ല. പാർപ്പിട ആവശ്യങ്ങൾക്ക് ആവശ്യമാണെന്ന് പറഞ്ഞാണ് അവർ പുതുക്കാൻ ആവശ്യപ്പെട്ടത്. അവർ നമസ്‌കരിക്കുന്നു എന്നതുകൊണ്ട് മാത്രം അത് പള്ളി ആവില്ല. സുപ്രിം കോടതി വരാന്തയിലോ ഹൈക്കോടതി വരാന്തയിലോ നമസ്‌കാരം സൗകര്യാർത്ഥം അനുവദിച്ചാൽ അത് പള്ളിയാകില്ലെന്നും ദ്വിവേദി പറഞ്ഞു.ബദൽ ഭൂമിക്കായി വിലപേശാനാകില്ലെന്നും ദ്വിവേദി പറഞ്ഞു.

മസ്ജിദ് മാറ്റി സ്ഥാപിക്കാൻ ബദൽ പദ്ധതിയില്ലെന്നും പാർക്കിങ്ങിന് സ്ഥലം കുറവായതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

‘ഹൈക്കോടതിയോട് ചേർന്ന് മറ്റൊരു പള്ളിയുണ്ട്, സർക്കാർ മാറിയതല്ലാതെ മറ്റൊരു കാരണവും ഹർജിക്കാർ ഉന്നയിക്കുന്നില്ലെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു,

വിസ്താരത്തെത്തുടർന്ന്, പാട്ടത്തിനെടുത്ത വസ്തുവായതിനാൽ അവർക്ക് അവിടെ അവകാശമില്ലെന്ന് കോടതി മസ്ജിദിന്റെ അഭിഭാഷകനോട് പറഞ്ഞു. ‘പാട്ടം അവസാനിപ്പിക്കുകയും ഭൂമി പുനരാരംഭിക്കുകയും 2012 ൽ ഈ കോടതി സ്ഥിരീകരിക്കുകയും ചെയ്തു, തുടരാനുള്ള അവകാശത്തിന്റെ കാര്യമായി നിങ്ങൾക്ക് ഇത് അവകാശപ്പെടാനാവില്ല,’ കോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ ഭൂമി അനധികൃതമായി കയ്യേറി ഒരു കെട്ടിടം നിർമ്മിച്ച് മുസ്ലിം പള്ളിയായി ഉപയോഗിച്ചു എന്നാണ് 2017 ൽ കോടതിക്ക് മുൻപാകെ എത്തിയ പൊതുതാൽപര്യ ഹർജി.അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട്, കോടതിയുടെ പരിസരത്തിന്റെ ഒരു ഭാഗവും ”മതം ആചരിക്കുന്നതിനോ പ്രാർത്ഥന നടത്തുന്നതിനോ ആരാധിക്കുന്നതിനോ ഏതെങ്കിലും മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചു..’ 2017-ൽ അലഹബാദ് ഹൈക്കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ദിലീപ് ബി ഭോസ്ലെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരിസരത്ത് അനധികൃതമായി ഭൂമി കയ്യേറി നിർമ്മിച്ച പള്ളിയെക്കുറിച്ചുള്ള വിധി പ്രസ്താവിച്ചത്.

 

Tags: Allahabad high court
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies