മരണപ്പെട്ട പതിനായിരത്തോളം ആളുകളുടെ മസ്തിഷ്‌കങ്ങൾ സൂക്ഷിച്ച് വെച്ച് സർവകലാശാല. ഡെൻമാർക്ക് യൂണിവേഴ്സിറ്റി ഓഫ് ഒഡെൻസാണ് ലോകത്തിലെ എറ്റവും വലിയ മനുഷ്യ മസ്തിഷ്‌ക ശേഖരം സ്വന്തമായുള്ളത്. 1982- ന് മുൻപ് മാനസികാരോഗ്യ കുറവുള്ള 9,479 ആളുകളിൽ നിന്നാണ് ശരീരഭാഗം ശേഖരിച്ചത്. പ്രമുഖ ഡാനിഷ് മനശാസ്ത്രജ്ഞൻ എറിക് സ്ട്രോംഗ്രെൻ തന്റെ ഗവേഷണ പഠനങ്ങൾക്കായി 1945-ൽ ആരംഭിച്ചതാണ് ഈ ശേഖരം
പോസ്റ്റ്‌മോർട്ടത്തിന്റെ വേളയിലാണ് ഇവ ശേഖരിക്കപ്പെട്ടത് എന്നാണ് സൂചന. എന്നാൽ പോസ്റ്റ് മോർട്ട്ം നടപടി കൂടുതൽ ചിട്ടയാക്കിയതിന് ശേഷം മനുഷ്യമസ്തിഷ്‌ക്കങ്ങൾ ശേഖരിച്ച് വെക്കുന്ന രീതി അവസാനിച്ചു. സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മരണപ്പെട്ടവരെയാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആ കാലത്ത് മാനസിക രോഗികളെ ഭാരമായാണ് സമൂഹം കണ്ടിരുന്നത്. അതിനാൽ തന്നെ ഈ നടപടിയെ ചോദ്യം ചെയ്യാൻ ആരും മുതിർന്നില്ല. ഇത് സംബന്ധിച്ച ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്.
നിലവിൽ ഇവ ഫോർമാലിനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഈ മസ്തിഷ്‌ക്കങ്ങൾ എന്ത് ചെയ്യണമെന്ന് ചോദ്യം ഉയർന്നപ്പോൾ ഡെന്മാർക്കിന്റെ സ്റ്റേറ്റ് എത്തിക്സ് കൗൺസിൽ ഇവയുടെ സംരക്ഷണം ഏറ്റെടുത്തു. ശാസ്ത്രീയ പഠനങ്ങൾക്ക് ഇവ ഉപയോഗിക്കാനാണ് കൗൺസിലിന്റെ തീരുമാനം.
Comments